‘ഈ ചെറിയ ലോകത്ത് ഞങ്ങൾക്കും കുടുംബ ജീവിതം സാധ്യമാണ്, സ്വാതന്ത്ര്യവും അവകാശവും ഉണ്ട്’മാലയിട്ട് നിലനും അദ്വികയും

കൊല്ലങ്കേട്: മറ്റുള്ളവരെ പോലെ തങ്ങൾക്കും സാധാരണ ജീവിതം സാധ്യമാണെന്ന് തെളിയിച്ച് പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് 23കാരായ നിലൻ കൃഷ്ണയും അദ്വികയും. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വെച്ചാണ് ഇന്ന് ഭിന്നലിംഗക്കാരായ ഇരുവരും വിവാഹിതരായത്. കൊല്ലങ്കേട് ഫിൻമാർട്ട് കമ്പനിയിലെ ജീവനക്കാരായ ഇരുവരും പൊള്ളാച്ചി റോഡിലുള്ള തെക്കേ പാവടി ശെങ്കുന്തർ കല്യാണ മണ്ഡപത്തിൽ രാവിലെ 9നും 10നും ഇടയിലാണ് താലികെട്ട് നടത്തിയത്.

എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍

ആലപ്പുഴ സ്വദേശിയായ നിലൻ ജന്മം കൊണ്ട് പെൺകുട്ടിയായിരുന്നു. പിന്നീട് ആൺകുട്ടിയായി മാറുകയായിരുന്നു.തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആൺകുട്ടിയായി ജനിച്ച് പെൺകുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും. സ്വന്തം ഇഷ്ടത്തിന് ജീവിതം തെഞ്ഞെടുത്തത് കൊണ്ട് തന്നെ പൊതുസമൂഹത്തിൽ നിന്നും അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുള്ളതായി ഇരുവരും പറയുന്നു.

പൊതുസമൂഹത്തിൽ നിന്നുള്ള ഈ മാറ്റിനിർത്തലുകൾക്കും കുറ്റാരോപണങ്ങൾക്കും അപ്പുറത്ത് തങ്ങൾക്കും ഈ ചെറിയ ലോകത്ത് കുടുംബജീവിതം സാധ്യമാണെന്നും അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് തെളിയിക്കുകയും അതിലൂടെ സ്വജീവിതം തെരഞ്ഞെടുക്കുന്നവർക്ക് ആത്മവിശ്വാസവും ഉണ്ടാക്കാനാണ് കുടുംബജീവിതത്തിലേക്ക് കടക്കാൻ തങ്ങളെ പ്രേരിപ്പിച്ചതാണെന്നാണ് നിലനും അദ്വികയും പറയുന്നത്.

പൊതുബോധത്തിന് അപ്പുറത്ത് ഒരു ജീവിതം സാധ്യമാക്കുമ്പോൾ ഇരുവർക്കുമൊപ്പം നിൽക്കുന്നതാകട്ടെ ജോലി ചെയ്യുന്ന കമ്പനിയും. വിവാഹ വേദിയൊരുക്കുന്നതിനും മറ്റ് കല്യാണ ആവശ്യങ്ങൾക്കും പിന്നണിയിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചതും ഫിൻഗ്രൂപ്പ് ആണ്. ഭിന്നലിംഗക്കാർ ഈ സമൂഹത്തിൻറെ ഭാഗമാണെന്നും അവർ മാറ്റിനിർത്തുകയല്ല, കൂടെ ചേർക്കുകയാണ് വേണ്ടതെന്നും വിവാഹത്തിന് ഒരുക്കങ്ങൾ നടത്തുന്ന കരിപ്പോട് സ്വദേശിയും ഫിൻഗ്രൂപ്പ് ഉടമയുമായ കെ രജിത പറയുന്നു.

Exit mobile version