ആദ്യം ശില്‍പങ്ങള്‍ ശരിയാക്കട്ടെ…! കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

കാനായി കുഞ്ഞിരാമന്‍, ഡോ.സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ പുരസ്‌ക്കാരം.

kanayi-kunjiraman

തിരുവനന്തപുരം: കേരളശ്രീ പുരസ്‌കാരം തല്‍ക്കാലം സ്വീകരിക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ തന്റെ ശില്‍പ്പങ്ങള്‍ വികൃതമായി കിടക്കുന്നു. സര്‍ക്കാര്‍ ഇത് ശരിയാക്കിയ ശേഷം അവാര്‍ഡ് സ്വീകരിക്കാമെന്ന് കാനായി പറഞ്ഞു.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വിവിധ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിഗണിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

also read: നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മകൾ സാഷ ആശുപത്രിയിൽ, മോശം സമയം, ദിവസം എന്ന് വേദനയോടെ താരം

കാനായി കുഞ്ഞിരാമന്‍, ഡോ.സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ പുരസ്‌ക്കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് എംടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍ എന്‍ പിള്ളയ്ക്കും മമ്മൂട്ടിയ്ക്കും, സിവില്‍ സര്‍വ്വീസ്, സാമൂഹ്യ സേവന രംഗങ്ങളിലെ മികവിന് ടി മാധവമേനോന് കേരള പ്രഭാ പുരസ്‌കാരവും നല്‍കും.

പുരസ്‌കാരത്തിന് ക്യാഷ് അവര്‍ഡ് ഉണ്ടാകില്ല. പുരസ്‌കാര വിതരണ തീയതി പിന്നീട് അറിയിക്കും. ഏപ്രിലില്‍ ആര്‍ക്കുവേണമെങ്കിലും ആരുടെ പേരും നിര്‍ദ്ദേശിക്കാവുന്ന തരത്തിലായിരുന്നു അപേക്ഷ സമര്‍പ്പണം. സര്‍ക്കാര്‍ അറിയിക്കുന്ന തീയതിയില്‍ ഗവര്‍ണര്‍ പുരസ്‌കാര വിതരണം നടത്തും.

അതേസമയം, കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് കഴിഞ്ഞ ദിവസം ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചു. ശംഖുമുഖത്ത് അസ്തമയ സൂരയനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന റെക്കോര്‍ഡാണ് ലഭിച്ചത്.

Exit mobile version