സമരപോരാട്ടങ്ങളുടെ ‘ഉദയസൂര്യന്‍’; കേരളത്തിന്റെ സ്വന്തം വിഎസ് നൂറാം വയസ്സിലേക്ക്

എതിര്‍ചേരിയിലെ രാഷ്ട്രീയ അനുയായികള്‍ പോലും ആരാധനയോടെ ഇഷ്ടപ്പെടുന്ന, വാക്കുകളാല്‍ മലയാളികളുടെ മനസ് കീഴടക്കുന്ന ഒരേയൊരു നേതാവ് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.

vs

കേരള ചരിത്രത്തിന്റെ സമരപോരാട്ടങ്ങളുടെ ‘ഉദയസൂര്യന്‍’ വിഎസ് അച്യൂദാനന്ദന്‍ ഇന്ന് നൂറാം വയസ്സിലേക്ക്. ആഘോഷങ്ങളില്ല, ആരവങ്ങളില്ല മലയാളത്തിന്റെ സമരയൗവ്വനം നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ട് വിശ്രമത്തിലായതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാല്‍ തന്നെ എന്നത്തേയും പോലെ ഇന്നും സഖാവിന്റെ ഈ ദിനവും കടന്നു പോകും.

എന്നാല്‍ മലയാളികള്‍ക്ക് അങ്ങനെയല്ല, കേരള ചരിത്രത്തിലെ തന്നെ പ്രിയപ്പെട്ട നേതാവാണ് ഇന്ന് നൂറിലേക്ക് കടക്കുന്നത്. എതിര്‍ചേരിയിലെ രാഷ്ട്രീയ അനുയായികള്‍ പോലും ആരാധനയോടെ ഇഷ്ടപ്പെടുന്ന, വാക്കുകളാല്‍ മലയാളികളുടെ മനസ് കീഴടക്കുന്ന ഒരേയൊരു നേതാവ് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.

also read; വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ല; 23 മണിക്കൂറിന് ശേഷമെടുത്ത സാംപിളിനെ ചൊല്ലി ആക്ഷേപം

രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വിഎസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമര നായകനായ സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍.

Exit mobile version