പ്ലസ്ടു വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശമയച്ചു; കായികാധ്യാപകൻ സജീഷ് അറസ്റ്റിൽ, കിണറ്റിൽ ചാടി ജീവനൊടുക്കാനും ശ്രമം

പരിയാരം: പ്ലസ്ടു വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയിച്ച കായികാധ്യാപകൻ അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരമാണ് പരിയാരം പോലീസ് ഓലയമ്പാടി കാര്യപ്പള്ളി സ്വദേശി ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ 39കാരൻ സജീഷിനെ അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയിലും തിരിച്ചടി; ‘നെപ്പോളിയൻ’ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണം, ശേഷം നിരത്തിൽ ഇറക്കിയാൽ മതിയെന്ന് നിർദേശം

സംഭവത്തിൽ, വിദ്യാർഥിനി വിവരം വീട്ടിൽ പറഞ്ഞതോടെ ബന്ധുക്കൾ സ്‌കൂളിലെത്തി പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് വിവരം പ്രിൻസിപ്പൽ പോലീസിന് കൈമാറി. ശേഷം പോലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പരാതി നൽകിയെന്നറിഞ്ഞതോടെ ഒളിവിൽപോയ അധ്യാപകൻ ചെറുകുന്നിലെ ഒരു കിണറ്റിൽ ചാടി അത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി മാടായിപ്പാറയിലുണ്ടെന്നറിഞ്ഞ് പരിയാരം പോലീസ് പഴയങ്ങാടി പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കായികമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയായിരുന്നു.

അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സജീഷ്. ആരോപണങ്ങളെ തുടർന്ന് സജീഷിനെ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മാറ്റി നിർത്തുന്നു എന്നായിരുന്നു നൽകിയ വിശദീകരണം.

Exit mobile version