കൈ കടിച്ചുമുറിച്ചു, ഷാൾ മുറുക്കി കൊല്ലാൻ ശ്രമം! വില്ലൻ സ്ത്രീധനം തന്നെ; ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം, പരാതി

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ ചേർത്തലയിൽ യുവതിക്ക് ഭർതൃവീട്ടുകാരുടെ മൃഗീയ പീഡനം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് നിരന്തരം മർദിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. കൂടാതെ തന്റെ കൈയിൽ ഭർതൃമാതാവ് കടിച്ചു മുറിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. 2013 ഏപ്രിലിലായിരുന്നു വിവാഹം.

‘ഭഗവല്‍ സിംഗിനെ കൊന്ന് സ്വത്തുക്കള്‍ തട്ടിയെടുത്ത് ഷാഫിയുമായി നാടുവിടാനായിരുന്നു പദ്ധതി’: ലൈലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പിന്നീട്, സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം മർദ്ദിച്ചതായി യുവതി പറയുന്നു. പ്രസവത്തിന് ശേഷവും യുവതിയെ ഭർത്താവും വീട്ടുകാരും പീഡനം തുടർന്നു. ഭർത്താവും ഭർതൃമാതാവും പിതാവും ചേർന്ന് വീട്ടിൽ നിന്ന് തന്നെ പുറത്താക്കുകയും ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിക്കാരി പറഞ്ഞു. മകളെ ഇനിയും ഭർത്താവിന്റെ വീട്ടിൽ നിർത്തിയാൽ ജീവൻ നഷ്ടമാകുമെന്നറിഞ്ഞ് തിരികെ കൊണ്ടു വന്നതായി പിതാവും പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്.

യുവതിയുടെ വെളിപ്പെടുത്തൽ;

വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷം കഴിഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി വിവാഹമോചനം വേണമെന്ന് പറഞ്ഞായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. കുട്ടികൾ എന്റെ ഭർത്താവിൻറേതല്ല എന്നുപോലും പ്രചരിപ്പിക്കാൻ തുടങ്ങി. പലതവണ പോലീസിൽ പരാതി നൽകി. വിവാഹമോചനത്തിനായി നിരന്തരമായി വക്കീലന്മാരെക്കൊണ്ട് വിളിപ്പിക്കുമായിരുന്നു. കുട്ടികളേയും ഭാവിയേയും ഓർത്ത് അതൊക്കെ എതിർത്തു.

ഒരു ദിവസം ബാത്‌റൂമിൽ കയറിയപ്പോഴാണ് ഭർത്താവ് കുട്ടികളുമായി മുറിയടച്ചത്. ഫോൺ തല്ലിപ്പൊട്ടിച്ചതുകൊണ്ട് ആരേയും വിളിക്കാൻ പറ്റാതായി. വെളിയിലിരുന്ന് നേരം വെളുപ്പിച്ച ശേഷം പിറ്റേദിവസം സുഹൃത്തിന്റെ ഫോണിൽ നിന്നാണ് പോലീസിനെ അറിയിക്കുന്നത്. എപ്പോൾ പരാതിയുമായി ചെന്നാലും ഒത്തുതീർപ്പെന്ന തരത്തിലാണ് പോലീസ് സംസാരിക്കാറുള്ളത്.

Exit mobile version