പുനർവിവാഹപ്പരസ്യം നൽകി പരിചയപ്പെട്ടു; യുവാവിനെ പ്രലോഭിപ്പിച്ച് ആര്യ തട്ടിയത് ലക്ഷങ്ങൾ, സഹോദരിയെ വെച്ച് നടത്തിയ തട്ടിപ്പ് ഇങ്ങനെ

പത്തനംതിട്ട: പുനർവിവാഹ പരസ്യം നൽകി പരിചയപ്പെട്ട യുവാവിനെ പ്രലോഭപ്പിച്ചു യുവതി തട്ടിയത് ലക്ഷങ്ങൾ. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വിജയന്റെ മകളായ 36കാരി വി.ആര്യയാണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2020 മേയിൽ, കോയിപ്രം കടപ്ര സ്വദേശി അജിത് നൽകിയ പുനർവിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെട്ടു. സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അജിത്തിനെ വിശ്വസിപ്പിച്ച്, അമ്മയുടെ ചികിത്സയ്‌ക്കെന്നു പറഞ്ഞ് ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുക്കുകയായിരുന്നു.

അച്ഛന്‍ കടക്കെണിയില്‍, ആരോരുമറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ഥി; ആശ്വാസത്തോടെ മടക്കം

കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ടു പുതിയ മൊബൈൽ ഫോണുകളും ആര്യ കൈക്കലാക്കുകയും ചെയ്തു. താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നൽകി.

തുടർന്ന് മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും പോലീസ് കണ്ടെത്തി. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് മൊബൈൽ ഫോൺ വാങ്ങിയ തിരുവല്ലയിലെ മൊബൈൽ കടയിലും, ഫോൺ വിൽക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി.

പിന്നീടുള്ള അന്വേഷണത്തിൽ ആര്യയ്ക്ക് സഹോദരി ഇല്ലെന്നും തിരിച്ചറിഞ്ഞു. സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ചാണ് യുവാവിനെ ആര്യ കബളിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് ആര്യയുടെ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയത്.

ചോദ്യം ചെയ്യലിൽ ആര്യ കുറ്റം സമ്മതിച്ചു. പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ഫോൺ യുവാവിനെ കബളിപ്പിച്ച് സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യയുടെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version