വിവാഹ സദ്യയിലെ ‘തല്ലുമാല’; അടി കണ്ട് ചോദിക്കാനെത്തിയ ഓഡിറ്റോറിയം ഉടമയെയും എടുത്തിട്ടടിച്ചു, തലയ്ക്ക് പരിക്കേറ്റ് മുരളീധരൻ ആശുപത്രിയിൽ

കായംകുളം: വിവാഹ സദ്യയിൽ ഒരു പപ്പടം അധികം ചോദിച്ചതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം തല്ലുമാല എന്ന ചിത്രത്തെ അനുസ്മരിക്കുന്ന വിധത്തിലുള്ള കൂട്ടയടി നടന്നത്. ഈ അടിയിൽ 3 പേർക്കാണ് പരിക്കേറ്റത്. കണ്ടാലറിയുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തു. സംഘട്ടനം കണ്ട് ഓടിയെത്തിയ ഓഡിറ്റോറിയം ഉടമയാണ് അടിയേറ്റവരിൽ ഒരാൾ. തലയ്ക്ക് അടിയേറ്റ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയത് ബിജെപി നേതാവിന് വേണ്ടി; കുഞ്ഞിനെ വാങ്ങിയത് 2 ലക്ഷം രൂപയ്ക്ക്

ഞായറാഴ്ച ഉച്ചയ്ക്ക് ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംക്ഷനു സമീപത്തെ ഓഡിറ്റോറിയത്തിലാണ് സംഘട്ടനം നടന്നത്. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരിൽ മുരളീധരൻ (74), വിവാഹത്തിനെത്തിയ ജോഹൻ (21), ഹരി (21) എന്നിവർക്കാണു പരിക്കേറ്റത്. സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളിൽ ചിലർ അധികം പപ്പടം ചോദിച്ചു.

വിളമ്പുകാർ അതു നൽകാതിരുന്നതു തർക്കത്തിന് ഇടയാക്കി. പിന്നാലെ തർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. ആളുകൾ രണ്ടു ചേരിയായി തിരിഞ്ഞു കസേരകളും മേശയുമെടുത്ത് പരസ്പരം അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബഹളം കേട്ട് ചോദിക്കാൻ ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമയ്ക്ക് തലയ്ക്ക് അടിയേറ്റത്.

ഇദ്ദേഹം ഇപ്പോൾ, തട്ടാരമ്പലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടമയായ മുരളീധരന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർത്തതായി പരാതിയുണ്ട്. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു മൊഴി. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

Exit mobile version