അമിത വേഗതയെ ചൊല്ലി തർക്കം; കത്തിയെടുത്ത് കുത്താൻ പാഞ്ഞ് ബസ് ജീവനക്കാർ, മകന് നേരെയുള്ള ആക്രമണം കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു!

പറവൂർ: ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം നേരിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. 54 വയാസിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം നടന്നത്.

അച്ഛന്‍ മരിച്ചതോടെ ഏകാന്ത ജീവിതം: അമ്മയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചേല്‍പ്പിച്ച് മകള്‍

സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ 20കാരനായ മകൻ ഫർഹാനാണ് കാർ ഓടിച്ചിരുന്നത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന ‘നർമദ’ ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി.

തുടർന്നു ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസുകാരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ തന്നെ ബസ് ജീവനക്കാരൻ കത്തിയെടുത്തു. കുത്താൻ പോയപ്പോൾ തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു.

ഇതു കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടനെ തന്നെ ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളഞ്ഞു. ബസ് പിടികൂടാൻ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

Exit mobile version