മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു! പോസ്റ്റിൽ തലയിടിച്ച് അതിദാരുണ മരണം

Marriage Proposal | Bignewslive

ലഖ്നൗ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. അയോധ്യ-ഡൽഹി എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങറിയത്. ഷാജഹാൻപുരിലെ തിൽഹാർ റെയിൽവേ സ്റ്റേഷനുസമീപം ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചാണ് യുവാവ് തൽക്ഷണം മരിച്ചത്.

അതേസമയം ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിനെ ട്രെയിനിലെ യാത്രക്കാർ നിർദയം മർദിക്കുന്നതിന്റേയും പരിഹസിച്ച് ചിരിക്കുന്നതിന്റേയും വീഡിയോ സൈബറിടത്ത് വൈറലാണ്. സംഭവത്തിൽ മുഖ്യപ്രതിയായ നരേന്ദ്ര ദുബേ(40)യെ അറസ്റ്റ് ചെയ്തു. കരഞ്ഞപേക്ഷിക്കുന്ന യുവാവിനെ ഇയാൾ ശകാരിക്കുന്നതും കമ്പാർട്മെന്റിൽ നിന്ന് പുറത്തേക്ക് തള്ളിയിടുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ഷാജഹാൻപുർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തന്റെ ഫോൺ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരി പോലീസിന് പരാതി നൽകിയിരുന്നു. ലഖ്നൗവിൽ നിന്ന് ട്രെയിനിൽ കയറിയ യുവാവിന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയതോടെയാണ് യാത്രക്കാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. അരമണിക്കൂറോളം യുവാവിനെ തല്ലിച്ചതച്ച ശേഷമാണ് പുറത്തേക്ക് തള്ളിയിട്ടത്.

Exit mobile version