സഹോദരിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് മീനാക്ഷി; വീട്ടിൽ നേരിട്ടെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്‌നപരിഹാരത്തിന് നിർദേശം നൽകി കളക്ടർ കൃഷ്ണ തേജ

Alappuzha collector | Bignewslive

കളക്ടർ മാമന്റെ സഹായം തേടി സോഷ്യൽ മീഡിയയിൽ സന്ദേശമയച്ച പെൺകുട്ടിയുടെ വീട്ടിലെത്തി നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആലപ്പുഴ കലക്ടർ കൃഷ്ണ തേജ. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കളക്ടർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടുറോഡിലെ മദ്യപാനത്തിനുശേഷം വിമാനത്തിൽ പുകവലി; ഇൻസ്റ്റഗ്രാം താരത്തിനെതിരെ കേസ്

‘കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഫേസ്ബുക്കിൽ മെസേജായും കമൻറായും ഈ മോൾ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടിൽ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സബ് കളക്ടർക്ക് നിർദ്ദേശം നൽകി.’ കളക്ടർ കുറിച്ചു.

മാരാരിക്കുളം സ്വദേശിയായ മീനാക്ഷി എന്ന പെൺകുട്ടിയാണ് സെറിബ്രൽ പാൾസി ബാധിച്ച തന്റെ സഹോദരിക്കുവേണ്ടി കളക്ടറോട് സഹായം അഭ്യർഥിച്ചത്. വീടിനടുത്ത് പ്രവർത്തിക്കുന്ന തടിയറപ്പ് മില്ലിൽ നിന്നുള്ള പരിസര മലിനീകരണം സുഖമില്ലാതെ കിടക്കുന്ന ചേച്ചിക്ക് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് മീനാക്ഷി കളക്ടറോട് അപേക്ഷയുമായി എത്തിയത്.

2019ൽ കൃഷ്ണ തേജ സബ് കളക്ടർ ആയിരിക്കുന്ന കാലത്ത് മീനാക്ഷിയും കുടുംബവും ഇതേ പരാതി സമർപ്പിച്ചിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോർഡിനും മാരാരിക്കുളം പഞ്ചായത്തിനും വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയെങ്കിലും കൃഷ്ണതേജ സ്ഥലം മാറിപ്പോയി. ഇതോടെ ഇക്കാര്യത്തിൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ വീണ്ടും അദ്ദേഹം കളക്ടർ ആയി ആലപ്പുഴയിൽ മടങ്ങിവന്നതോടെയാണ് മീനാക്ഷി വീണ്ടും സഹായം ചോദിച്ചു എത്തിയത്.

Exit mobile version