തൃശൂരിൽ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം

തൃശൂർ: മുളങ്കുന്നത്തുകാവ് തിരൂരിൽ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം,ഗ്ലാസുകൾ തകർത്തു. ഇന്നലെ രാത്രി 7.15-ഓടെയാണു സംഭവം. മുളങ്കുന്നത്തുകാവ് തിരൂർ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളിൽ ഓടിക്കയറിയ കാട്ടുപന്നി കടയിൽ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തുകയായിരുന്നു.

ജ്വല്ലറി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വർണാഭരണങ്ങൾ വച്ചിരുന്ന ചില്ലുകൂടുകളിൽ ഇടിച്ചെങ്കിലും അവ തകർന്നില്ല. കടയിലുണ്ടായിരുന്ന ഫർണീച്ചറുകൾ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്.ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകർന്നു. കടയിലെ ജീവനക്കാരും കാൽനടയാത്രക്കാരും ബഹളം വച്ചതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയ പന്നി തിരക്കേറിയ റോഡിലൂടെ പാഞ്ഞുനടന്നത് ജനങ്ങളിൽ ഭീതിപരത്തി.

Exit mobile version