‘എല്ലാ എതിർപ്പുകളെയും തള്ളി തെരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയം, ഞങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട ഭാര്യ ശിവകലയെയും കാമുകൻ അനീഷിനെയും വെറുതെ വിടരുത്’ ആത്മഹത്യാ കുറിപ്പ്

Prakash devraj | Bignewslive

തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അതു താൻ തന്നെ അനുഭവിച്ചു തീർക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകൻ അനീഷിനും അയാളുടെ സുഹൃത്തുക്കൾക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ നടപടിയുണ്ടാകണമെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

അഗ്‌നിപഥിനെതിരായ പ്രതിഷേധക്കാർക്കെതിരെ വീണ്ടും ബാബ രാംദേവ്; രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അർത്ഥശൂന്യം, എല്ലാവരും യോഗചെയ്യൂവെന്ന് യോഗാചാര്യന്‍

പ്രകാശ് ജീവനൊടുക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പിൽശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി രണ്ടു ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ബഹ്‌റിനിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകിയിട്ടുണ്ട്. പിന്നാലെയാണ് കാറിനുള്ളിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തത്.

വിളപ്പിൽശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീർ എന്നിവർക്കെതിരെയാണ് പ്രകാശ് പരാതി നൽകിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശും മകനും മരണത്തിലേയ്ക്ക് നടന്നു കയറിയത്. നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്.

100 മീറ്റര്‍ ഓടി റെക്കോര്‍ഡിട്ട് റാംഭായ് മുത്തശ്ശി: ദിവസവും 1 ലിറ്റര്‍ പാല്‍, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; ആരോഗ്യത്തിന് പിന്നില്‍ 105ാം വയസ്സിലും തുടരുന്ന കൃത്യമായ ഡയറ്റ്

പ്രകാശ് ദേവരാജ് നൽകിയ പരാതി;

ഭാര്യ ശിവകല ബഹ്‌റൈനിൽ ഡാൻസ് സ്‌കൂൾ നടത്താനായി ജനുവരിയിൽ പോയി. പ്രകാശും കൂടെ പോയിരുന്നു. പിന്നീട് 11 ദിവസത്തിനുശേഷം പ്രകാശ് നാട്ടിലേക്കു മടങ്ങി. അതിനുശേഷം അനീഷ് എന്ന യുവാവ് ബഹ്‌റൈനിൽ എത്തി പ്രശ്‌നങ്ങളുണ്ടാക്കിയതിനാൽ ഭാര്യയ്ക്കു ജോലി നഷ്ടമായി. അനീഷിന്റെ അമ്മ പ്രസന്ന താമസിക്കുന്ന വീട്ടിൽ വന്നു പല കുടുംബ പ്രശ്‌നങ്ങളും ഉണ്ടാക്കി.

പ്രസന്ന ജോലി ചെയ്തിരുന്ന സ്‌കൂളിലെ ഹെല്‍പ്പറായിരുന്നു ഭാര്യ. അങ്ങനെയാണ് അവര്‍ പരിചയപ്പെട്ടത്. സ്‌കൂളില്‍ പ്രശ്‌നം ഉണ്ടാക്കിയതിനു പ്രസന്നയെ പിരിച്ചു വിട്ടു. പ്രസന്നയാണ് മകന്‍ അനീഷിനു തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നത്. അനീഷ് വിവാഹമോചനത്തിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. പ്രസന്നയുടേയും മകന്റെയും ചില മോശം പ്രവൃത്തികള്‍ കാരണം ഇരു കുടുംബങ്ങളും പിണക്കത്തിലായി.

ഉണ്ണി തന്റെ ഭാര്യയുടെ സുഹൃത്താണ്. മുനീർ ഡാൻസ് സ്‌കൂളിന്റെ ഉടമസ്ഥനാണ്. സ്‌കൂൾ തുടങ്ങാൻ 5 ലക്ഷംരൂപ വേണമെന്ന് മുനീർ ആവശ്യപ്പെട്ടു. ഭാര്യയെ പ്രലോഭിപ്പിക്കാനായി 5 ലക്ഷം രൂപ അനീഷ് നൽകി. ഭാര്യ ശിവകലയും അനീഷും തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തു ദമ്പതികളാണെന്ന് പലയിടങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്നു. ഭാര്യ ഗൾഫിൽ പോയതുമായി ബന്ധപ്പെട്ട് 4 ലക്ഷംരൂപയുടെ ബാധ്യതയുണ്ട്.

Exit mobile version