മദ്യപിച്ചെത്തി കടന്ന് പിടിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കനെ കൈയിൽ കിട്ടിയ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു! രജനി പോലീസിന്റെ പിടിയിൽ

കൂടൽ: മദ്യപിച്ചെത്തി കടന്ന് പിടിക്കാൻ ശ്രമിച്ചയാളെ യുവതി കമ്പിവടിക്ക് അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് മരിച്ചത്. 50 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ 43കാരിയായ രജനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാടും വീടും വിട്ട് തനിച്ച് താമസിക്കുന്ന ശശിധരൻ പിള്ള 6 മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്.

‘ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്’! സായ് പല്ലവിയെ പിന്തുണച്ച് പ്രകാശ് രാജ്

തുടർന്ന് ഇയാൾ വീട്ടിലും വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കാൻ ശ്രമം നടത്തി. ഞെട്ടിയുണർന്ന രജനി കൈയ്യിൽകിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻപിള്ളയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. ഇൻസ്‌പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു.

Exit mobile version