നിജിലിന്റെ ഭാര്യയുടെ സുഹൃത്താണ് രേഷ്മ, പ്രതിക്ക് വാടകയ്ക്ക് വീട് നൽകിയത് എഗ്രിമന്റ് തയ്യാറാക്കി, സൈബർ ആക്രമണങ്ങൾക്കെതിരെ കുടുംബം

കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് രേഷ്മ വീട് വാടകയ്ക്ക് നൽകിയതാണെന്ന് കുടുംബം. സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തിയ രേഷ്മയുടെ കുടുംബം എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണു വീടു നൽകിയതെന്ന് വ്യക്തമാക്കി. സ്ഥിരമായി വാടകയ്ക്കു നൽകുന്ന വീടാണിത്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു.

നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകൾ പ്രതികരിച്ചു. ആന്റി ആവശ്യപ്പെട്ടിട്ടാണ് വീട് നൽകിയത്. നാല് ദിവസത്തേക്കാണു വീടു നൽകിയത്. വീട്ടിൽ കുറച്ചു പ്രശ്‌നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകൾ പറയുന്നു.

ALSO READ- ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോംഗ്രെയ്ക്ക് തിങ്കളാഴ്ച മാംഗല്യം; വരൻ എറണാകുളം സ്വദേശി അഭിഷേക്

മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോൽ കൈമാറിയത്. പിന്നീട് പോലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്. ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു.

ALSO READ- സുഹൃത്തിന്റെ മരുന്നുമായി പുറപ്പെട്ടു; റോഡരികിൽ നിന്ന് ഫോൺ വിളിക്കുന്നതിനിടെ ടാങ്കർ ലോറി പാഞ്ഞെത്തി ഹാരിസിന്റെ ജീവൻ കവർന്നു; രക്തം ചിന്തൽ പതിവാക്കി ചൊവ്വ റോഡ്

രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പൊലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version