പാതിരാത്രി പാത്തും പതുങ്ങിയും മാലിന്യം തള്ളുന്ന പരിപാടി ഇനി നടക്കില്ല; പിടിക്കാൻ സഞ്ചരിക്കുന്ന ക്യാമറകൾ! ഇതുവരെ കുടുങ്ങിയത് 30-40 പേർ

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സഞ്ചരിക്കുന്ന ക്യാമറകൾ നിത്യേന കുരുക്കുന്നത് പൊതുനിരത്തിൽ മാലിന്യം തള്ളുന്ന 30 – 40 പേരെ. ഭൂരിഭാഗം പേരെയും ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പലർക്കും നോട്ടീസും നൽകി. പൊതുനിരത്തിൽ മാലിന്യം തള്ളുന്നത് വർധിച്ചതോടെയാണ് നഗരസഭ പുതിയ നീക്കം നടത്തിയത്.

മിടുക്കിയാകണം! ‘ആര്‍ക്ക് മുന്നിലും തലകുനിച്ചു നില്‍ക്കരുത്…’; അവസാനമായി ജോസഫൈന്‍ ഗോപികയോട് പറഞ്ഞു

രണ്ടാഴ്ച മുൻപാണ് നഗരസഭാ പരിധിയിലെ തിരക്കുള്ള റോഡുകളിൽ സഞ്ചരിക്കുന്ന ക്യാമറകൾ സ്ഥാപിച്ചത്. ഇടയ്ക്കിടെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു രഹസ്യമായി ക്യാമറ മാറ്റി സ്ഥാപിക്കും. ഇതോടെ ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെയാണ് ക്യാമറ വച്ചിരിക്കുന്നതെന്ന് ആർക്കും മനസിലാകുകയുമില്ല. ആരോഗ്യ വിഭാഗത്തിലെ പ്രധാനപ്പെട്ടവരുടെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എത്തും വിധമാണു ക്രമീകരണം.

ഇതോടെ മാലിന്യം പാതിരാത്രിയിലെത്തി റോഡിൽ കളയാമെന്ന ചിന്ത മാറ്റി വെയ്‌ക്കേണ്ടി വരും. ഇനി മാലിന്യം ഇട്ടാൽ പിഴ ലഭിക്കും. ഇതുവരെ ക്യാമറ ഒപ്പിയെടുത്തവരിൽ പലരും മാപ്പപേക്ഷയുമായി നഗരസഭയിൽ എത്തിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള10 ക്യാമറകളാണ് നഗരസഭയുടെ കൈവശമുള്ളത്. ഇവ ഇടവിട്ടുള്ള ദിവസങ്ങളിൽ പ്രധാന റോഡുകളിൽ സ്ഥാപിച്ചാണ് മാലിന്യം തള്ളുന്നവരെ പിടികൂടുന്നത്.

കാൽനടയായെത്തുന്നവർ മുതൽ വലിയ വാഹനങ്ങളിൽ വരെ മാലിന്യം പൊതുനിരത്തുകളിൽ കൊണ്ടുവന്നിടുന്നവരെ ക്യാമറ കുരുക്കിയിട്ടുണ്ട്. ഗാർഹിക മാലിന്യമാണു റോഡരികുകളിൽ കൂടുതലായും കാണുന്നത്. എല്ലാ വാർഡുകളിലും കുടുംബശ്രീയുടെ ഹരിതകർമസേന വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുനിരത്തിൽ മാലിന്യം തള്ളുന്ന വരുടെ എണ്ണം കുറയുന്നില്ല. ഇതോടെയാണ് നഗരസഭ കടുത്ത തീരുമാനത്തിലേയ്ക്ക് കടന്നത്.

നഗരസഭ, മാലിന്യം, സിസിടിവി

Exit mobile version