കോൺഗ്രസായിരുന്നു ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെങ്കിൽ 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നു; പദ്മജ വേണുഗോപാലിന്റെ കുറിപ്പ്

padmaja Venugopal | Bignewslive

തിരുവനന്തപുരം: കോൺഗ്രസായിരുന്നു ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെങ്കിൽ 75 രൂപയ്ക്ക് പെട്രോൾ ലഭിക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പദ്മജയുടെ പരാമർശം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുമ്പോഴും ഇന്ത്യയിൽ പെട്രോൾ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറിച്ചു.

‘പൂരി 2 രൂപ, അപ്പം 2 രൂപ, ചായ 5 രൂപ ! കറി ഫ്രീ’ കൊള്ളലാഭവങ്ങൾക്കിടയിൽ ഉസ്താദ് ഹോട്ടലിലെ കബീറിക്ക നിറയ്ക്കുന്നത് പാവപ്പെട്ടവന്റെ വയറും മനസും, വീഡിയോ

2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല. അതിന് കാരണം എന്തെന്നും അവർ ചോദിക്കുന്നു.

കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സൈസ് ഡ്യൂട്ടി ഇനത്തിൽ ലഭിച്ചിരുന്നതെന്നും എന്നാൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും മോദി സർക്കാർ മറ്റ് നികുതികൾ കൂട്ടി ഇന്ധന വില വർധിപ്പിക്കുകയായിരുന്നുവെന്നും പദ്മജ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കോൺഗ്രസ് ഇന്ത്യ ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു…20 14 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു… അന്ന് ഡൽഹിയിൽ പെട്രോൾ വില 71 രൂപ 51 പൈസയും, ഡീസൽ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മിൽ വിത്യാസം ഉണ്ടായിരുന്നു..ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസൽ വിലയും…

2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്..40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല.. അതിന് കാരണം എന്ത്?

കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്‌സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്… പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അത് കൊണ്ട് ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിച്ചില്ല…കോൺഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോൾ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു… ഈ ഭീമം ആയ നികുതി ചുമത്തൽ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും ഭീമം ആകാൻ കാരണം..

പദ്മജ വേണുഗോപാൽ

Exit mobile version