ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ എത്തിയത് യുവതിയല്ല; അവർ ഫീനിക്‌സ് ഗ്രൂപ്പ് ഉടമയുടെ പത്‌നി; ജനനവർഷം 1966! വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു

Sabarimala Controversy | Bignewslive

തിരുവനന്തപുരം: തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കൊപ്പം യുവതിയും ശബരിമലയിൽ ദർശനം നടത്തിയെന്ന വാർത്തകളും പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ അനന്തഗോപൻ. അവർ യുവതിയല്ലെന്നും പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്‌സിന്റെ ഉടമയുടെ പത്‌നിയാണെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി 13-നാണ് നടൻ ചിരഞ്ജീവിയും സംഘവും ശബരിമലയിൽ എത്തിയത്. ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും ഫോണിക്‌സ് ഗ്രൂപ്പ് മേധാവിമാരായ ചുകപ്പള്ളി സുരേഷും ചുകപ്പള്ളി ഗോപിയും ഇവരുടെ ഭാര്യമാരും ഉണ്ടായിരുന്നു. എല്ലാ ഭക്തരേയും പോലെ ഇവരേയും തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമാണ് ശബരിമലയിലേയ്ക്ക് കടത്തി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരിയില്‍ 400 കോടി രൂപയുടെ നിക്ഷേപം: ലുലു ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; ഒന്നരവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും

ചുകപ്പള്ളി ഗോപിയുടെ ഭാര്യ മധുമതി ചുക്കാപ്പള്ളിയുടെ ആധാർ കാർഡിൽ അവരുടെ ജനനവർഷമായി രേഖപ്പെടുത്തിയിരിക്കുന്നത് 1966 ആണ്. ആചാരപ്രകാരം അവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ യാതൊരു തടസ്സവുമില്ല.

വസ്തുതതകൾ ഇതാണ് എന്നിരിക്കെ അനാവശ്യ വിവാദങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഇക്കാര്യത്തിൽ ആക്ഷേപം ഉന്നയിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അനന്തഗോപൻ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version