നേർവഴി നയിച്ച ശ്രീചിത്ര പൂവർ ഹോമിനോടും അന്തേവാസികളോടും വിടപറഞ്ഞ് അശ്വതിയും ശ്രീലക്ഷ്മിയും; പടിയിറങ്ങുന്നത് പുതുജീവിതത്തിലേയ്ക്ക്

തിരുവനന്തപുരം: തങ്ങളെ നേർവഴിച്ച് നയിച്ച ശ്രീചിത്ര പൂവർ ഹോമിനോടും അവിടത്തെ അന്തേവാസികളോടും വിടപറഞ്ഞ് അശ്വതിയും ശ്രീലക്ഷ്മിയും പുതുജീവിതത്തിലേയ്ക്ക്. ഇതുവരെ ആശ്രയമേകിയ വീടിന്റെ പിടിയിറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ശ്രീ ചിത്ര പൂവർഹോമിൽ അന്തേവാസികളായിരുന്ന രണ്ടു പെൺകുട്ടികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.

ചുവപ്പ് നരച്ചാൽ കാവി, മർദ്ദനമേറ്റതിൽ സഖാക്കളെക്കാൾ സന്തോഷം സംഘികൾക്ക്, സമരം തന്റെ കുടുംബത്തിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയെന്ന് റിജിൽ മാക്കുറ്റി

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൽ.ജെ. അശ്വതി പൂവർ ഹോമിൽ എത്തുന്നത്. പ്ലസ് ടു വരെ പഠിച്ച ശേഷം തയ്യൽ പഠനത്തിൽ ശ്രദ്ധ കൊടുക്കുകയായിരുന്നു. പാരിപ്പള്ളിയിലെ ക്ഷേത്ര ശാന്തിയാണ് അശ്വതിക്ക് വിഷ്ണുദത്ത് ആണ് താലിചാർത്തിയത്. പുത്തൻകുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ പരേതനായ എസ്.ആർ.ശ്രീകുമാറിന്റെയും എ.ജയശ്രീയുടെയും മകനാണ് വിഷ്ണു ദത്ത്.

ദത്തെടുത്തു വളർത്തിയിരുന്ന ദമ്പതികൾ പ്രായാധിക്യത്താൽ വലഞ്ഞപ്പോഴാണ് എം. ശ്രീലക്ഷ്മി തന്റെ 15-ാം വയസിൽ പൂവാർ ഹോമിലെത്തിയത്. ബികോം പഠനം പൂർത്തിയാക്കിയ ശ്രീ ലക്ഷ്മിയും തയ്യലിൽ മികവു തെളിയിച്ചു. പെയിന്റിംഗ് കോൺട്രാക്ടറായ ബി വിശാൽ ആണ് ശ്രീലക്ഷ്മിയുടെ വരൻ. പാച്ചല്ലൂർ ഏറുവിളാകത്തു മേലെ വീട്ടിൽ കെ. ബാലചന്ദ്രന്റെ മകനാണ് വിശാൽ.

സ്‌പോൺസർഷിപ്പു വഴി ലഭിച്ച 10 പവന്റെ സ്വർണാഭരണങ്ങൾക്കു പുറമേ പൂവർ ഹോമിന്റെ വകയായി 6 ലക്ഷം രൂപയും ഇരുവർക്കും വിവാഹ സമ്മാനമായി നൽകിയിട്ടുണ്ട്. ജീവനോപാധിയായി ഇരുവർക്കും ഓരോ തയ്യൽ യന്ത്രവും നൽകി. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Exit mobile version