മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തലശ്ശേരി: കൂത്തുപറമ്പില്‍ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെപി ഷിജുവിനെതിരെയാണ് നടപടി.

മകള്‍ അന്‍വിതയെ പാത്തിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ ഒന്നരവയസുകാരിയായ മകള്‍ കൊല്ലപ്പെട്ടു.

Exit mobile version