കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ മോഷണം; 38 കുപ്പി കള്ളും 15 പ്ലേറ്റ് ഇറച്ചിയും മറ്റ് ഭക്ഷണങ്ങളും നഷ്ടപ്പെട്ടു, ആ 9 കുപ്പി കള്ള് കുടിച്ചാല്‍ വലിയ വിപത്തെന്ന് ഉടമയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ വന്‍ കവര്‍ച്ച. കള്ളും പണവും ഭക്ഷണസാധനങ്ങളുമാണ് മോഷണം പോയത്. 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, 2 കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട, കറി വിറ്റ വകയില്‍ ഉണ്ടായിരുന്ന 1500 രൂപ എന്നിവയാണ് ഷാപ്പില്‍ നിന്നും മോഷണം പോയത്. ഇതില്‍ 9 കുപ്പി കള്ള് സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ചിരുന്നതാണ്.

എഐടിയുസി യൂണിയന്‍ തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്. സതീഷനാണ് ലൈസന്‍സി ഓണര്‍. ഇതില്‍ 9 കുപ്പി കള്ള് കഴിഞ്ഞ വര്‍ഷത്തെ പരിശോധനയ്ക്ക് ശേഷം മാറ്റി വച്ചിരുന്ന സാമ്പിളുകളാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണെന്ന് ഷാപ്പ് ഉടമ പറഞ്ഞു.

ഇത് ആരെങ്കിലും കുടിച്ചാല്‍ വലിയ വിപത്തുണ്ടാകുമെന്നും ഷാപ്പ് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്തു.

Exit mobile version