കഴുത്തു ഞെരിച്ചു, മണ്ണെണ്ണയൊഴിച്ച് കത്തിച്ചു! പിന്നാലെ വെള്ളമൊഴിച്ച് തീയണച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി; സിന്ധുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി! ഞെട്ടിച്ച് കുറ്റസമ്മതം

ഇടുക്കി: പണിക്കന്‍കുടിയില്‍ വീട്ടമ്മ സിന്ധുവിനെ സ്വന്തം വീടിന്റെ അടുക്കളയില്‍ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നു പ്രതി ബിനോയിയുടെ കുറ്റസമ്മതം. അതിക്രൂരമായാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നും ബിനോയി വെളിപ്പെടുത്തി. കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനിടെയാണു പ്രതിയുടെ കുറ്റസമ്മതം.

സിന്ധുവിന്റെ വസ്ത്രങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം നടത്തി വരികയാണ്. മനഃസാക്ഷി മരവിക്കുന്ന വിവരങ്ങള്‍ ഓരോന്നായി തെളിവെടുപ്പിനിടെ പ്രതി പോലീസിനോടു വിവരിച്ചു. വര്‍ഷങ്ങളായി തനിക്കൊപ്പം താമസിക്കുന്ന സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് ബിനോയ് വെളിപ്പെടുത്തി. സംശയത്തെ തുടര്‍ന്നായിരുന്നു ക്രൂരത. സിന്ധുവിനെ മര്‍ദിച്ച ശേഷം തറയില്‍ കിടത്തി കഴുത്ത് ഞെരിച്ചു ബോധരഹിതയാക്കി. തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ചു തീയിട്ടു.

സിന്ധു നിലവിളിച്ചതോടെ ശരീരത്തില്‍ വെള്ളമൊഴിച്ചു കെടുത്തിയ ശേഷം, ജീവനോടെ കുഴിയിലിട്ടു മൂടുകയായിരുന്നു. പിന്നീടു മണ്ണിട്ട് അടുക്കള പഴയതു പോലെയാക്കി. പോലീസ് നായയ്ക്കു മണം കിട്ടാതിരിക്കാന്‍ മുളക്‌പൊടി വിതറുകയും സിന്ധുവിന്റെ തല പ്ലാസ്റ്റിക്ക് കൊണ്ടു പൊതിയുകയും ചെയ്തു. മൂന്നാഴ്ച്ചത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് മാണിക്കല്‍ ബിനോയിയെ പെരിഞ്ചാംകുട്ടി വനത്തില്‍ നിന്നും പോലീസ് പിടികൂടിയത്.

Exit mobile version