തെരുവില്‍ വിതരണം ചെയ്ത ഭക്ഷണപൊതിക്ക് വേണ്ടി പിടിവലി; മധ്യവയസ്‌കനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, ചികിത്സയിലിരിക്കെ മരണം

ആലുവ: ഭക്ഷണപൊതിക്കു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. എറണാകുളം ആലുവ തെരുവില്‍ സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണപൊതിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മധ്യവയ്കന്റെ കൊലപാതകത്തിന് കാരണമായത്. ഇയാളെ ആക്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്റില്‍ കഴിയുകയാണ്.

ഇക്കഴിഞ്ഞ 13നാണ് ആക്രമണം നടന്നത്. ആലുവ ബാങ്ക് കവലയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്നാട് സ്വദേശിയായ മൂര്‍ത്തി തട്ടിപ്പറിച്ചു.

തുടര്‍ന്ന് പ്രകോപനത്തില്‍ സമീപത്ത് കിടന്ന കല്ലെടുത്ത് വിനു മൂര്‍ത്തിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂര്‍ത്തിയെ പോലീസെത്തി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിനിടെയാണ് ചികിത്സയിലിരിക്കെ മൂര്‍ത്തി മരിച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version