‘ഈശോ’ എന്ന പേരിലെന്താണ് കുഴപ്പം: നാദിര്‍ഷായ്ക്ക് പിന്തുണയുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത

തൃശ്ശൂര്‍: ‘ഈശോ’ സിനിമ വിവാദത്തില്‍ നാദിര്‍ഷായ്ക്ക് പിന്തുണയുമായി
ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത.

ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പെമെന്ന് തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രോപ്പോലീത്ത ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ!. ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ? എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈശോ എന്ന പേര് മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ബിഷപ്പ് അലക്സ് വടക്കുംതലയും തലശേരി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും രംഗത്ത് വന്നിരുന്നു. സിനിമയുടെ പേര് മാറ്റിയാല്‍ തെറ്റായ കീഴ് വഴക്കമാകുമെന്നും സിനിമ ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്നതല്ലെന്നുമാണ് നാദിര്‍ഷയുടെ നിലപാട്.

ഫേസ്ബുക്ക് കുറിപ്പ്:

മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ!. ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ? എന്നും അദ്ദേഹം കുറിച്ചു.

Exit mobile version