ആര്‍എസ്എസ് കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം; പരിപാടിയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തില്ല

എന്നാല്‍ യോഗി ആദിത്യനാഥ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്.

കാസര്‍കോട്: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തില്ല. എന്നാല്‍ യോഗി ആദിത്യനാഥ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചരണമാണ് ജില്ലയിലടക്കം സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. എന്നാല്‍ യോഗി എത്താത്തത് തിരിച്ചടിയായി. പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലും വലിയ കുറവുണ്ടായി. അരലക്ഷത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. എന്നാല്‍ അയ്യായിരത്തോളം പേര്‍ മാത്രമാണ് സമ്മേളനത്തില്‍ എത്തിയത്.

മുസ്ലീം വിഭാഗത്തോടൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനാണ് കമ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ നന്ദകുമാര്‍ ആരോപിച്ചു. വനിതാ മതിലില്‍ പങ്കെടുക്കുന്നത് മഹാപാപമെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍ പറഞ്ഞു.

ഹിന്ദു വിഭാഗത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത്. അതില്‍ പങ്കെടുക്കുന്നത് മഹാപാപമാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.

Exit mobile version