നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി ഒരേ ദിവസം വക്കീല്‍ കുപ്പായമണിഞ്ഞ് അച്ഛനും മകളും

കഴിഞ്ഞ ജൂലായില്‍ കൊല്ലം വക്കഫ് കോടതിയില്‍നിന്ന് ശിരസ്തദാരായാണ് വിരമിച്ചത്.

കൊട്ടാരക്കര: നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി ഒരേ ദിവസം വക്കീല്‍ കുപ്പായമണിഞ്ഞ് ഒരു അച്ഛനും മകളും. ഉമ്മന്നൂര്‍ കൊച്ചുവീട്ടില്‍ ജേക്കബ് സി ജോണും മകള്‍ ആശിഷ ജേക്കബ് ജോണുമാണ് ഒരേദിവസം വക്കീല്‍ക്കുപ്പായമണിഞ്ഞത്.

നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ജേക്കബ് സി ജോണ്‍ നാലുവര്‍ഷത്തോളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ കോടതികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായില്‍ കൊല്ലം വക്കഫ് കോടതിയില്‍നിന്ന് ശിരസ്തദാരായാണ് വിരമിച്ചത്.

ആശിഷ ഒന്നാംക്‌ളാസോടുകൂടിയാണ് ഈവര്‍ഷം ബിഎ എല്‍എല്‍ബി വിജയിച്ചത്. അധ്യാപിക റോസമ്മയാണ് ജേക്കബ് സി.ജോണിന്റെ ഭാര്യ. കൊട്ടാരക്കര കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അച്ഛനും മകളും.

Exit mobile version