പികെ ശശിക്കെതിരെ കൂടുതല്‍ നടപടികളില്ല; ആറ് മാസം സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി കേന്ദ്രം ശരിവച്ചു

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. സംസ്ഥാന നേതൃത്വം ശശിയെ ആറ് മാസം സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതി കേന്ദ്രകമ്മിറ്റിയില്‍ വച്ചു. എന്നാല്‍ നടപടി പുനപരിശോധിക്കണമെന്ന ആവശ്യം ഒരുകോണില്‍ നിന്നും ഉയര്‍ന്നില്ല.

സംഘടനയിലെ തന്നെ പ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്നാണ് ശശിക്കെതിരെ നടപടി ഉണ്ടായത്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് അന്ന് തീരുമാനമെടുത്തത്

Exit mobile version