ആദ്യപ്രസവം; പെണ്‍കുഞ്ഞിന് ജന്മം നല്‍കി വീട്ടില്‍ വന്നു കയറി മൂന്നാം നാള്‍ കൊവിഡ് ബാധിച്ചു, പിന്നാലെ മരണം, തീരനൊമ്പരമായി അര്‍ച്ചനയുടെ വിയോഗം

പയ്യോളി: ആദ്യപ്രസവത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി വീട്ടില്‍ എത്തിയതിനു പിന്നാലെ യുവതി കൊവിഡ് ബാധിച്ചു മരിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് മൂന്നാം നാള്‍ ആണ് യുവതിക്ക് കൊവിഡ് ബാധയേറ്റത്. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയില്‍ രവീന്ദ്രന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. 27 വയസായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ച അര്‍ച്ചനയെ ബുധനാഴ്ച രാവിലെ മേലടി സിഎച്ച്‌സിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍ 21നാണ് അര്‍ച്ചന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളോടെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി ഷിബിന്‍. മാതാവ്: ബീന. സഹോദരി: ആതിര.

Exit mobile version