‘എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ’; അപവാദ പ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ദിയ കൃഷ്ണകുമാര്‍

തിരുവനന്തപുരം: അച്ഛന്റെ രാഷ്ട്രീയം ചേര്‍ത്ത് തനിയ്‌ക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാറിന്റെ മകള്‍ ദിയ രംഗത്ത്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദിയയുടെ പ്രതികരണം. അച്ഛന്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ദിയ ആരോപിച്ചു.

എട്ടുലക്ഷത്തോളം പേര്‍ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്‌നമാണ് താരം ചൂണ്ടികാട്ടുന്നത്.

‘എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ?’ – ദിയ ചോദിച്ചു

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞതായി കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്‌തെന്നും പറഞ്ഞിരുന്നു.

Exit mobile version