ഇനി മുതല്‍ വലിയ ഗ്ലാസ് ബോട്ടിലുകള്‍; ബിവറേജസ് കോര്‍പറേഷന്‍ അടിമുടി മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി
ബിവറേജസ് കോര്‍പറേഷന്‍. പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കി ഗ്ലാസ് ബോട്ടിലിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്.

ഒരു ലിറ്ററിന് അപ്പുറത്തേത്ത് ഇല്ലാതിരുന്ന മദ്യക്കുപ്പികള്‍ ഇനി ബെവ്കോയും വില്‍ക്കും. രണ്ടേകാല്‍ ലിറ്ററിന്റേയും ഒന്നരലിറ്ററിന്റേയും ബോട്ടിലുകളാണ് പുതിയതായി വില്‍പ്പനക്കെത്തുന്നത്.

വിതരണക്കാര്‍ ബെവ്‌കോക്ക് നല്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്‌കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതോടെയാണ് മാറ്റത്തിന് ബെവ്കോ ആലോചിച്ചത്. ഇതിന്റെ ഭാഗമായി കോവിഡ് കാലത്ത് കൊണ്ടുവന്ന ബെവ് ക്യൂ ആപ്പ് പിന്‍വലിച്ചുകഴിഞ്ഞു. ബാറുകളില്‍ പാഴ്സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ബെവ്കോ നല്‍കിക്കഴിഞ്ഞു.

മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധിച്ചത് ഫെബ്രുവരി ഒന്നുമുതലാണ് നിലവില്‍ വരുന്നത്. വലിയ ബോട്ടിലുകളില്‍ മദ്യം എത്തിക്കുന്നതിന് വിതരണത്തിന് കരാറുള്ളവരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാനും വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറക്കാനാകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.

Exit mobile version