ഭാഷ ക്രൂരം, മനസിലോ പെരുമാറ്റത്തിലോ ദയ ഇല്ല, കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ജോസഫൈനെ നിയമിച്ചുവെന്ന് ടി പത്മനാഭന്‍

M. C. Josephine | Bignewslive

കണ്ണൂര്‍: 87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അധിക്ഷേപിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും ഉയരുന്നത്. ഇപ്പോള്‍ വിമര്‍ശനവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍ കൂടി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ എംസി ജോസഫൈന്റേതാ ക്രൂരതയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പത്മനാഭന്‍. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി ജയരാജനോടായിരുന്നു പദ്മനാഭന്റെ ചോദ്യം.

ടി പത്മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയത്. ടി പത്മനാഭവന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയില്‍പ്പെടുത്താമെന്ന് പി ജയരാജന്‍ ഉറപ്പുനല്‍കിയാണ് മടങ്ങിയത്.

’89 വയസുള്ള അമ്മയെ കൊണ്ട് വനിതാ കമ്മിഷന് പരാതി കൊടുപ്പിച്ച നിങ്ങളെ എന്താണ് പറയേണ്ടത്. 89 വയസുള്ള തള്ളയേയും െകാണ്ട് പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു…?’എന്നാണ് ജോസഫൈന്‍ പറഞ്ഞത്. വല്ല്യമ്മയ്ക്ക് ഒട്ടും വയ്യെന്ന് പറയുമ്പോള്‍ പിന്നെന്തിനാണ് പരാതി കൊടുക്കാന്‍ പോയത് എന്നായിരുന്നു മറുചോദ്യം. പോീസ് നടപടിയെടുക്കാത്തതിനാലാണ് പരാതി നല്‍കിയത് എന്നും ബന്ധു വിശദീകരിച്ചു, പിന്നീട്, വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ വിളിപ്പിക്കും. നിങ്ങള്‍ക്ക് വരികയോ വരാതിരിക്കുകയോ ആകാം ജോസഫൈന്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് കൂപ്പുകുത്താന്‍ ഇടയാക്കിയത്.

ടി പത്മനാഭന്റെ വാക്കുകള്‍;

പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണ്. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും.

Exit mobile version