ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയത് ക്രൂരമായ നടപടി; എംസി ജോസഫൈന്‍

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇത്തരം ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനത്തിന് പോകാനായി ഇന്ന് രാവിലെയാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് ബിന്ദു അമ്മിണി എത്തിയത്. ഇവര്‍ക്കെതിരെ പ്രതിഷേധവുമായി ശബരമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും എത്തിയിരുന്നു.

ഇവരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ വീണ്ടും കമ്മീഷണര്‍ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. പെട്ടെന്ന് പോലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയശേഷം കണ്ണുരോഗ വിദഗ്ധനെ കാണിച്ചു.

Exit mobile version