പ്രതിഷേധ സ്വരങ്ങളെ തള്ളി പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയത് കേരളത്തിന്റെ സ്വപ്‌ന പദ്ധതി; ഗെയ്ല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി, മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Gial Pipeline | Bignewslive

കൊച്ചി: പ്രതിഷേധ സ്വരങ്ങളെ തള്ളി പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ഗെയ്ല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി കമ്മീഷന്‍ ചെയ്യുന്നു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു. കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം നടത്തുന്നത്.

ഗെയ്ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ വന്‍ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയിരുന്നത്. ഇവയെല്ലാം തള്ളിയായിരുന്നു പിണറായി സര്‍ക്കാരിന്റെ കുതിപ്പ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കൂടിയാണ് അവസാനമായിരിക്കുന്നത്. 3226 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 എംഎംഎസ് സിഎംഡി വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍. പൈപ്പ് ലൈന്‍ വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുമുള്ള പ്രകൃതിവാതകം(പിഎന്‍ജി) വീടുകളിലെത്തും.

വ്യവസായങ്ങള്‍ക്കും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) വാഹനങ്ങള്‍ക്കും ലഭിക്കുന്നതാണ്. ഇത് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെയും കര്‍ണാടകത്തിലേയും ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു. വികസനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം. പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. പദ്ധതി അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ കാരണമാകും. ഇത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version