‘എന്നെ മാസികമായും ശാരീരികമായും പീഡിപ്പിച്ചു, നടപടിയെടുത്തേക്കണം’ ആത്മഹത്യാ കുറിപ്പില്‍ അധ്യാപകന്റെ പേര് പരാമര്‍ശിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവ്.

വെള്ളമുണ്ട: ആത്മഹത്യാകുറിപ്പില്‍ അധ്യാപകനെതിരെ പരാമര്‍ശിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തി ജീവനൊടുക്കി. ഇതിനു പിന്നാലെ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി. തരുവണ പാലയാണ ചെമ്പോക്കണ്ടി വിനോദിന്റെ മകന്‍ വൈഷ്ണവ് (17) തിങ്കളാഴ്ച വൈകുന്നേരമാണ് ആത്മഹത്യ ചെയ്തത്.

ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവ്. പോലീസ് നടത്തിയ പരിശോധനയിലാണു വൈഷ്ണവിന്റെ പുസ്തകത്തില്‍ നിന്ന് കെമിസ്ട്രി അധ്യാപകന്‍ നോബിളിനെതിരേ പരാമര്‍ശങ്ങളുള്ള കുറിപ്പ് കണ്ടെത്തിയത്. അധ്യാപകന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്ുന്നയതെന്നും അധ്യാപകനെ നിയമനടപടിക്കു വിധേയനാക്കണമെന്നും കുറിപ്പിലുണ്ട്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച വൈഷ്ണവ് ക്രിസ്തുമസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടെയാണു ജീവനൊടുക്കിയത്. അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Exit mobile version