“ദേശീയ പതാകയെ അംഗീകരിക്കുകയില്ലെന്ന് പറഞ്ഞവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നെഞ്ചു പൊള്ളുന്നത് സ്വാഭാവികം”; 2001ല്‍ ദേശീയ പതാക ഉയര്‍ത്തിയതിന് കേസിന് പോയ സംഘപരിവാര്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍

resmith | bignewslive

തൃശ്ശൂര്‍: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതി നല്‍കിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍. ദേശീയ പതാകയെ അംഗീകരിയ്ക്കുകയില്ല എന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രമാണെന്നും അഡ്വ. രശ്മിത പറഞ്ഞു.

ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ടെന്നും അഡ്വ. രശ്മിത കൂട്ടിച്ചേര്‍ത്തു. 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍എസ്എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ – ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത് വാനി – ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ ആര്‍എസ്എസ് നാഗ്പൂര്‍ കോടതിയില്‍ കേസ് നമ്പര്‍ 176/2001 എന്ന നമ്പരില്‍ ബോംബെ പോലീസ് ആക്ടിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു എന്നും അഡ്വ. രശ്മിത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഡ്വ. രശ്മിത ഇക്കാര്യം പറഞ്ഞത്.

അഡ്വ. രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നഗരസഭാ കാര്യാലയത്തിലെ പതാക ഉയര്‍ത്തലിനെതിരെ സംഘ പരിവാരം കേസു കൊടുത്തിരിയ്ക്കുകയാണ്. ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട് കേട്ടോ. പണ്ട്… എന്നാല്‍, ഒത്തിരിപ്പണ്ടല്ല കേട്ടോ, 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ – ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത് വാനി – ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ RSS നാഗ്പൂര്‍ കോടതിയില്‍ കേസ് നമ്പര്‍ 176/2001 എന്ന നമ്പരില്‍ ബോംബെ പോലീസ് ആക്ടിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു.

ദേശീയ പതാകയെ അംഗീകരിയ്ക്കുകയില്ല എന്നത് RSS ന്റെ പ്രഖ്യാപിത നിലപാടാണ്. ഭരണഘടന നിര്‍മ്മിയ്ക്കാനുള്ള സമിതി 1947 ജൂലായ് മാസം 22 -ന് നമ്മുടെ മൂവര്‍ണ്ണക്കൊടിയെ ദേശീയപതാകയായി അംഗീകരിച്ചപ്പോള്‍ അതിനെതിരെ RSS മുഖപത്രമായ Organizer ശക്തമായി പ്രതിഷേധിച്ചെഴുതി: ‘ഒരു ഹിന്ദുവും ഈ കൊടിയെ ബഹുമാനിയ്ക്കുകയോ അംഗീകരിയ്ക്കുകയോ ഇല്ല. മൂന്ന് എന്ന പദം പോലും തിന്‍മയാണ്, പതാകയിലെ 3 നിറങ്ങള്‍ മനശാസ്ത്രപരമായി തിന്‍മയുടെ ഫലങ്ങള്‍ കൊണ്ടു വരും, അത് രാജ്യത്തിന് അപകടകരമാണ്”. സംഘ പരിവാരത്തിന്റെ ആശയസംഹിതയായ വിചാരധാരയിലും ദേശീയ പതാകയ്‌ക്കെതിരെ വിഷം വമിപ്പിയ്ക്കുന്ന വാക്കുകള്‍ കാണാം. ഗാന്ധി വധത്തിനു ശേഷം 1949 ജൂലായ് മാസം 11 ന് സര്‍ദാര്‍ പട്ടേലിനോട് അച്ചാ പോറ്റി പറഞ്ഞ് RSS – ന്റെ നിരോധനം നീക്കണമെന്ന് ഗോല്‍ വാക്കര്‍ കേണ് പറഞ്ഞപ്പോ ‘ദേശീയ പതാകയെ അംഗീകരിയ്ക്കണമെന്നും RSS രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കണമെന്നു ‘മടക്കമുള്ള ഉപാധികളാണ് പട്ടേല്‍ തിരിച്ചു വച്ചതും സമ്മതിപ്പിച്ചതും. അതായത് RSS – ന്റെ നിരോധനം നീക്കാനുള്ള ഉപാധിയായി മാത്രമാണ് അവര്‍ ദേശീയ പതാകയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രം!

ഇനി ദേശീയപതാക ഉയര്‍ത്തുന്നതു സംബന്ധിച്ച നിയമത്തെപ്പറ്റി സുഹൃത്ത് Manu Sebastian എഴുതിയ FB ലിങ്ക് പങ്കു വയ്ക്കുന്നു. പ്രായത്തെയും പരിചയത്തെയും കവച്ചുവയ്ക്കുന്ന നിയമ വൈദഗ്ദ്ധ്യം ഉള്ള നിയമജ്ഞനാണ് മനു.https://www.facebook.com/630935312/posts/10164610639635313/

മനു സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഫ്‌ലാഗ് കോഡിന്റെ പറ്റി : ‘ജയ് ശ്രീറാം’ പോസ്റ്ററിനുള്ള ഉത്തമ മറുപടിയാണ് ഡി.വൈ.എഫ്.ഐ. മുനിസിപ്പാലിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുക വഴി ചെയ്തത് .ഇത് ‘ഫ്‌ലാഗ് കോഡിന്റെ’ ലംഘനം ആണ് എന്ന് വാദിച്ചു ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ദേശീയ പതാകയോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല സ്ഥിരം കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ആണ് ഈ വാദമൊക്കെ എന്ന് സുബോധമുള്ളവര്‍ക്ക് വ്യക്തമാണ്.

എന്തായാലും, ഇതിന്റെ നിയമത്തിലേക്ക് വരാം. ഈ ‘ഫ്‌ലാഗ് കോഡ്’ എന്ന് പറയുന്നത് ഒരു നിയമം അല്ല. അത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും ദേശീയ പതാക ഉപഗോയിക്കുന്നത് സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ ആണ്. ഇത് ഒരു സാധാരണ വ്യക്തി പാലിക്കേണ്ടതുണ്ടോ എന്ന വിഷയം ‘നവീന്‍ ജിന്‍ഡാല്‍’ കേസില്‍ കോടതി പരിഗണിക്കുകയുണ്ടായി. അതില്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് ‘ഫ്‌ലാഗ് കോഡ്’ ഒരു നിയമം അല്ലെന്നും അത് ലംഘിച്ചു എന്നത് കൊണ്ടു മാത്രം ഒരു കുറ്റകൃത്യം സംഭവിക്കുന്നില്ല എന്നുമാണ്. പതാകയെ അപമാനിക്കുന്ന തരത്തിലുള്ള Prevention of Insults to National Honour Actന്റെ അല്ലെങ്കില്‍ The Emblems and Names(Prevention of Improper Use)Act ന്റ്‌റെ പരിധിയില്‍ വരുന്ന കുറ്റകരമായ കാര്യങ്ങള്‍ ഇല്ലെങ്കില്‍ ഫ്‌ലാഗ് കോഡ് പാലിച്ചില്ല എന്നത് കൊണ്ട് മാത്രം കുറ്റം ആകുന്നില്ല.’Flag Code – India is not law and its contravention cannot be enforced unless of course the contravention of any instructions/guidelines of the Flag Code comes within the purview of the Emblems Act or the Prevention of Insult to National Honour Act.
we hold that any restriction contained in the Flag Code – India relating to the flying of National Flag by the citizens cannot be enforced except when contravention of those restrictions come within the purview of any law in force.
The restrictions imposed by the Flag Code on flying the National Flag being not law within the meaning clause (2) of Article 19 of the Constitution of India, the same cannot be construed to be a penal provision;
However, if contravention of any of those instructions and guidelines had been issued under the 1950 Act or under the Prevention of Insults to National Honour Act, 1971 (hereinafter referred to as ‘the 1971 Act’), the same would constitute a penal offence’, എന്നാണ് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്.

ഇത്, 2005ല്‍ സുപ്രീം കോടതി ശരി വച്ചു. ‘Flag Code is not a law within the meaning of Article 13(3)(a) of the Constitution of India for the purpose of clause (2) of Article 19 thereof. It would not restrictively regulate the free exercise of the right of flying the national flag. However, the Flag Code to the extent it provides for preserving respect and dignity of the National Flag, the same deserves to be followed’, എന്ന് സുപ്രീം കോടതി പറഞ്ഞു .

പതാകയുടെ അപമാനം ആകുന്ന പ്രവര്‍ത്തികള്‍ എന്തൊക്കെയാണ് എന്ന് Prevention of Insults to National Honour Actല്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ട്. പതാകയെ പൊതുസ്ഥലത്തു നശിപ്പിക്കുക, കത്തിക്കുക, വികലമാക്കുക, ചവിട്ടുക, നിലത്തിട്ടു വലിച്ചിഴയ്ക്കുക, അരയ്ക്ക് കീഴ്‌പോട്ടുള്ള വസ്ത്രത്തിന്റെ ഭാഗമാക്കുക മുതലായ കാര്യങ്ങള്‍ ആണ്.

ഇവിടെ dyfiക്കാര്‍ ചെയ്ത പ്രവര്‍ത്തിയില്‍ പതാകയെ അപമാനിക്കണം എന്ന ഉദ്ദേശം ഒരു തരത്തിലും വായിച്ചെടുക്കാന്‍ കഴിയില്ല. മറിച്ചു, ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രതീകാത്മ പ്രവര്‍ത്തിയാണ്. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള, നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തരമായ ഭാരതീയ സങ്കല്‍പം നിലനിര്‍ത്താനായുള്ള ഒരു പ്രതിരോധം ആണ്.

ഈ വിശാലമായ അര്‍ത്ഥവും ലക്ഷ്യവും കാണാതെ, ‘flag code’ ലംഘിച്ചു എന്നൊക്കെ പരാതി പറയുന്നത് വെറും കുത്തിത്തിരിപ്പാണ്.

Exit mobile version