കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ഇനി ശ്രീചിത്രയില്‍ സൗജന്യ ചികിത്സയില്ല; കേരളത്തിലെ എപിഎല്‍ വിഭാഗക്കാരും പണം നല്‍കണം

തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ഇനി ശ്രീചിത്രയില്‍ സൗജന്യചികിത്സയില്ല. പദ്ധതി നിര്‍ത്തലാക്കുകയാണ്. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ.) വഴി സൗജന്യമായി നല്‍കി വരുന്ന ചികിത്സയാണ് ഇതോടെ അവസാനിക്കുന്നത്. ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കും.

തെരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങള്‍ക്ക് കേരളത്തിലെ എപിഎല്‍ വിഭാഗക്കാരും പണംനല്‍കണം. ആര്‍ബിഎസ്‌കെ പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒപി ചികിത്സയും ബുധനാഴ്ച മുതല്‍ സൗജന്യമല്ലാതാവുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും തമ്മില്‍ ആര്‍ബിഎസ്‌കെ പദ്ധതിയില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് സൗജന്യ ചികിത്സ അവസാനിപ്പിക്കുന്നത്.

Exit mobile version