കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ത്തു..! രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച് ശ്വാസം അടക്കി അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂര്‍

ഇടുക്കി: കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞതോടെ ശ്വാസം അടക്കിപിടിച്ച് മക്കളെയും ചേര്‍ത്ത് പിടിച്ച് അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂറോശം. രണ്ട് സംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ പുലര്‍ച്ചെ നാലുണിയോടെയാണ് കാടുകയറിയത്. അതുവരെയാണ് അമ്മ ശ്വാസം പോലും അടക്കിപിടിച്ച് മരണത്തെ മുന്‍പില്‍ കണ്ട് ഒളിച്ച് ഇരുന്നത്.

മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റിലാണ് സംഭവം. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് കുട്ടിയാനയടക്കം അഞ്ചംഗ കാട്ടാനക്കൂടം എസ്റ്റേറ്റിലെത്തിയത്. ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (6) ബ്രിന്ത (8) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടും ആനകള്‍ വളഞ്ഞിരുന്നു.

തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച ഇവര്‍ ശ്വാസം അടക്കിപിടിച്ച് മണിക്കൂറുകളോളം ഒളിച്ചിരിക്കുകയായിരുന്നു.

Exit mobile version