കലോല്‍ത്സവ വേദിയില്‍ വിധികര്‍ത്താവായി ദീപാ നിശാന്ത്; വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മാറ്റി, മൂല്യനിര്‍ണയം മറ്റൊരിടത്ത്

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന അമ്പത്തൊമ്പതാമത് കലോത്സവത്തില്‍ മലയാളം ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായി എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വന്‍ പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. തുടര്‍ന്ന് മറ്റൊരിടത്ത് മൂല്യനിര്‍ണയം ആരംഭിച്ചു.

കവിതാ മോഷണ വിവാദത്തിനെ തുടര്‍ന്നായിരുന്നു ദീപയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നത്. എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപയെ കലോത്സവ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്നും സംഘാടക സമിതി പറഞ്ഞു.

അതേസമയം ദീപയെ വിധികര്‍ത്താവായി നിശ്ചയിച്ചതിനെ കുറിച്ച് ദീപയോടും സംഘാടക സമിതിയോടുമാണ് പ്രതികരണം ആരായണ്ടേതെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

കവി കലേഷിന്റെ കവിത ദീപാ നിശാന്ത് തന്റെ പേരില്‍ ഒരു മാഗസിനില്‍ പ്രസിദീകരിച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിക്കുന്നത്. എന്നാല്‍ താന്‍ ചതിക്കപ്പെടുകയായിരുന്നെന്നും ശ്രീ ചിത്രന്‍ തന്റെ കവിതയാണെന്ന് തെറ്റ് ധരിപ്പിക്കുകയായിരുന്നെന്നും ദീപ പറഞ്ഞിരുന്നു. വിവാദത്തില്‍ ദീപാ നിശാന്ത് മാപ്പ് പറയുകയും ചെയ്തിരുന്നു.

Exit mobile version