മുന്‍ മന്ത്രിയുടെ ഭാര്യക്ക് സ്വന്തമായി വീട്, ചാരിതാര്‍ത്ഥ്യം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍; പാവപ്പെട്ടവര്‍ക്ക് ഇനിയും വീട് നല്‍കും, കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ അത് ചെയ്യട്ടെയെന്ന് വിമര്‍ശനം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പികെ. വേലായുധന്റെ ഭാര്യ ഗിരിജാ വേലായുധന് തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീട് നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം ചില്ലറയല്ലെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. പികെ വേലായുധന്‍ അന്തരിച്ച ശേഷം ഗിരിജയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. കിട്ടുന്ന തുഛമായ പെന്‍ഷന്‍ കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവര്‍ ക്ലേശിച്ചു. വാടക കൊടുക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി.

ഈ സാഹചര്യത്തില്‍ തന്റെ ദയനീയ സ്ഥിതി കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിയടക്കമുള്ളവരെ ധരിപ്പിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. തന്റെ സ്ഥിതി വിവരിച്ച് ഒരു കത്ത് 2014ല്‍ കെപിസിസി പ്രസിഡന്റായ വിഎം സുധീരന് കത്ത് നല്‍കി. അദ്ദേഹം ഒരു ശുപാര്‍ശക്കത്തോടെ അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കി. പക്ഷേ ഒന്നും സംഭവിച്ചില്ലെന്ന് മന്ത്രി കുറിച്ചു.

തന്റെ ദയനീയ സ്ഥിതി വിവരിച്ച് അവര്‍ ഒരു അപേക്ഷ എനിക്ക് തന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ കല്ലടിമുഖത്ത് നിര്‍മ്മിച്ച ഫ്‌ലാറ്റുകളിലൊന്ന് കൊടുക്കാന്‍ കഴിയുമോ എന്ന് മേയര്‍ ശ്രീകുമാറിനോട് ഞാന്‍ ആരാഞ്ഞു. കഴിയുമെങ്കില്‍ ഒരു ഫ്‌ലാറ്റ് കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കോര്‍പറേഷന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഗിരിജയുടെ ജീവിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവര്‍ക്ക് ഒരു വീട് നല്‍കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാവര്‍ക്കും തലചായ്ക്കാന്‍ സ്വന്തമായ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മനുഷ്യത്വപൂര്‍ണമായ തീരുമാനമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ എടുത്തത്.
സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ അത് ചെയ്യട്ടെ എന്നും മന്ത്രി വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ. പി.കെ. വേലായുധൻ്റെ ഭാര്യ ശ്രീമതി. ഗിരിജാ വേലായുധന് തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് നൽകാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യം ചില്ലറയല്ല.
ശ്രീ. പി.കെ. വേലായുധൻ അന്തരിച്ച ശേഷം ശ്രീമതി. ഗിരിജയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. കിട്ടുന്ന തുഛമായ പെൻഷൻ കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവർ ക്ലേശിച്ചു. വാടക കൊടുക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടി.
ഈ സാഹചര്യത്തിൽ തൻ്റെ ദയനീയ സ്ഥിതി കോൺഗ്രസ് നേതാവായ എ. കെ. ആൻ്റണിയടക്കമുള്ളവരെ ധരിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. തൻ്റെ സ്ഥിതി വിവരിച്ച് ഒരു കത്ത് 2014ൽ കെ പി സി സി പ്രസിഡൻ്റായ ശ്രീ. വി. എം. സുധീരന് കത്ത് നൽകി. അദ്ദേഹം ഒരു ശുപാർശക്കത്തോടെ അത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിക്ക് നൽകി. പക്ഷേ ഒന്നും സംഭവിച്ചില്ല.
തൻ്റെ ദയനീയ സ്ഥിതി വിവരിച്ച് അവർ ഒരു അപേക്ഷ എനിക്ക് തന്നിരുന്നു. തിരുവനന്തപുരം കോർപറേഷൻ കല്ലടിമുഖത്ത് നിർമ്മിച്ച ഫ്ലാറ്റുകളിലൊന്ന് കൊടുക്കാൻ കഴിയുമോ എന്ന് മേയർ ശ്രീ. ശ്രീകുമാറിനോട് ഞാൻ ആരാഞ്ഞു. കഴിയുമെങ്കിൽ ഒരു ഫ്ലാറ്റ് കൊടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കോർപറേഷൻ ഇക്കാര്യം വിശദമായി പരിശോധിച്ചു. ശ്രീമതി. ഗിരിജയുടെ ജീവിത സാഹചര്യങ്ങൾ കണക്കിലെടുത്ത് അവർക്ക് ഒരു വീട് നൽകാൻ തീരുമാനിച്ചു.
എല്ലാവർക്കും തലചായ്ക്കാൻ സ്വന്തമായ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മനുഷ്യത്വപൂർണമായ തീരുമാനമാണ് തിരുവനന്തപുരം കോർപറേഷൻ എടുത്തത്.
സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കെട്ടിപ്പൊക്കുന്ന വീടുകൾ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളർത്തുന്നവർ അത് ചെയ്യട്ടെ.

Exit mobile version