സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കും; നിക്ഷേപിക്കുന്നത് ഒമ്പത് ശതമാനം പലിശ നിരക്കില്‍

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫില്‍ നിക്ഷേപിക്കും. ഒമ്പത് ശതമാനം പലിശ നിരക്കിലാണ് പിഎഫില്‍ നിക്ഷേപിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

കൊവിഡ് ദുരിതാശ്വാസത്തിനായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി ദുരിതാശ്വാസ നിധിയിലേക്ക് എടുത്തത്. അതേസമയം പിഎഫില്‍ നിക്ഷേപിക്കുന്ന ഈ തുക ഏപ്രില്‍ മാസത്തിന് ശേഷമേ പിന്‍വലിക്കാനാകൂ.

കൂടാതെ 20 വര്‍ഷം വരെ ഉണ്ടായിരുന്ന ശൂന്യ വേതന അവധി അഞ്ച് കൊല്ലമാക്കി ചുരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നിലവില്‍ അവധിയില്‍ തുടരുന്നവര്‍ക്ക് തിരിച്ച് സര്‍വീസിലെത്താന്‍ സാവകാശം നല്‍കിക്കൊണ്ടാകും ഇത് നടപ്പാക്കുക,

Exit mobile version