തൃശ്ശൂരില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ല; ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും; ഡിഎംഒ

തൃശൂര്‍: കോംഗോ പനി സംശയിച്ച് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ച രക്ത സാംപിള്‍ ഫലം നെഗറ്റീവെന്ന് തൃശൂര്‍ ഡിഎംഓ ഡോ. റീന പറഞ്ഞു. കോംഗോ പനി ഇല്ലാത്തതിനാല്‍ ഇനി ഇയാളെ മാറ്റി പാര്‍പ്പിക്കേണ്ടതില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡിഎംഒ അറിയിച്ചു.

കഴിഞ്ഞ മാസം 27ാം തിയതിയായിരുന്നു മൂത്രാശയ രോഗവുമായി മലപ്പുറം സ്വദേശി തൃശ്ശൂരില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് മുന്‍പ് ഇയാള്‍ക്ക് കോംഗോ പനി ബാധിച്ച വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്ക് കോംഗോ പനിയില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മണിപ്പാലിലെ ലാബിലേക്ക് രക്ത സാംപിളുകള്‍ അയക്കുകയായിരുന്നു.

പരിശോധനക്ക് അയച്ച രക്ത സാംപിളിന്റെ ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് കോംഗോ പനി ഇതുവരെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.

Exit mobile version