ശിവശങ്കര്‍ വഞ്ചകന്‍, സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗിച്ചു; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം; ജി സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍. സ്വപ്നയുമായുള്ള സൗഹൃദം അപമാനകരമാണെന്നും ജി സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശിവശങ്കരന്‍ വഞ്ചകനെന്ന് കണ്ടെത്തിയതോടെ ആ ദുര്‍ഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് തുടച്ചുമാറ്റി. ഇപ്പോള്‍ അവിടെയുള്ളത് സുഗന്ധം മാത്രമാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. യുഡിഎഫ് കാലത്തും ശിവശങ്കരന്‍ പ്രധാന സ്ഥാനത്ത് ഇരുത്തിയിട്ടുണ്ട്. എല്‍ഡിഎഫും അത് നല്‍കി. എന്നാല്‍ വഞ്ചകനെന്ന് കണ്ടെത്തിയതോടെ ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷം ശിവങ്കറിന്റെയും സ്വപ്നമാരുടെയും ആരാധകരല്ല. ഇതുവരെയും ഇടതുപക്ഷത്ത് നിന്ന് ആരും അവരെ പിന്തുണച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഐഎഎസുകാര്‍ പറയുന്നിടത്ത് ഒപ്പിടാനല്ല മന്ത്രിമാര്‍ ഇരിക്കുന്നത്. രാമായണമാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടിയെന്നും സുധാകരന്‍ ആരോപിച്ചു.

Exit mobile version