വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്ന് പോലീസ്

കോളേജില്‍ നിന്ന് പുറത്തേക്കോടിയ രാഖി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു

കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഖി കൃഷ്ണയെ അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തല്‍. പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ചാണ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്.

കോളേജില്‍ നിന്ന് പുറത്തേക്കോടിയ രാഖി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. രാഖിയുടെ മരണവുമായി ബന്ധപ്പെട്ട് ആസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും മരണം നടന്ന് ഒരാഴ്ചയായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ആറ് അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നാണ് പോലീസ് പറയുന്നത്.

Exit mobile version