തുരുത്ത് കാണാനിറങ്ങുന്നതിനിടെ വഞ്ചി അപകടം; കൊച്ചി മുളവുകാടില്‍ രണ്ട് പേര്‍ മരിച്ചു

കൊച്ചി: കൊച്ചി മുളവുകാട് വഞ്ചി അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തുരുത്ത് കാണാനിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബന്ധുക്കളായ ആലുവ കണിയാംകുന്ന് സ്വദേശി സഞ്ജയ്, കലൂര്‍ സ്വദേശിയായ അഭിഭാഷകന്‍ കെഎല്‍ ശ്യാം എന്നിവരാണ് വഞ്ചി അപകടത്തില്‍ മരണപ്പെട്ടത്.

ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട ഇരുവരുടെയും മൃതദേഹം ഇന്നാണ് കണ്ടെത്താന്‍ സാധിച്ചത്. മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം. മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നുപേരാണ് അപകടത്തില്‍ പെട്ടത്.

സുഹൃത്തിനെ തുരുത്തില്‍ നിര്‍ത്തി വഞ്ചിയില്‍ മൂവരും സിസിലി ജെട്ടി ഭാഗത്തേയ്ക്ക് മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്. രാത്രി പത്തു വരെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദ്ദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശേഷം രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോള്‍ ആദ്യം സച്ചുവിന്റെ മൃതദേഹം കിട്ടി. ഉച്ചയോടെ നാവികസേനയും തിരച്ചിലിനെത്തി. തുടര്‍ന്നാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്.

Exit mobile version