‘നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെ’; ഇവിടെ കൃത്യമായ ബോധവല്‍കരണവും രോഗിപരിചരണവുമുണ്ട്, എന്നാല്‍ മഹാരാഷ്ട്രയില്‍ അങ്ങനെയല്ല, കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞ 50 ദിനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് അസറുദ്ദീന്‍

കാസര്‍ക്കോട്: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞ ആ അമ്പത് ദിനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് 26 കാരനായ മുഹമ്മദ് അസറുദ്ദീന്‍ പറയുന്നു. നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെയാണെന്ന് ഈ കോവിഡ് കാലം മനസ്സിലാക്കി തന്നുവെന്നും കുമ്പള താഴകൊടിയമ്മ സ്വദേശിയായ അസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് അസറുദ്ദീന് കോവിഡ് സ്ഥിരീകരിച്ചത്. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് മഹാരാഷ്ട്രയില്‍ പോയതായിരുന്നു അസറുദ്ദീന്‍. അതിനിടയ്ക്ക് ലോക്ഡൗണ്‍ വന്നതോടെ അവിടെ കുടുങ്ങി. മെയ് 18 ന് നാട്ടുകാരായ 12 പേരോടെപ്പം ട്രാവലറില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തി.

തുടര്‍ന്ന് കാസര്‍കോട് ലോഡ്ജില്‍ ക്വാറന്റൈയിനില്‍ കഴിഞ്ഞു. ഇതിനിടെ നടത്തിയ പരിശോധനയില്‍ മെയ് 25 ന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 50 ദിനങ്ങളാണ് രോഗത്തോട് മല്ലടിച്ച് അസറുദ്ദീന്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ കഴിഞ്ഞത്.

ഇതിനിടയില്‍ 13 തവണ പി സി ആര്‍ ടെസ്റ്റും ഒരു തവണ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തി. ഒപ്പം രോഗം ബാധിച്ച മുഴുവന്‍ പേരും രോഗവിമുക്തനായിട്ടും, രോഗവിമുക്തനാകാന്‍ സാധിക്കാത്തത് പരിഭ്രമം കൂട്ടിയെന്ന് അസറുദ്ദീന്‍ പറയുന്നു. എന്നാല്‍ ആ സമയത്താണ് യഥാര്‍ത്ഥ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും കണ്ടതെന്നും അസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രയാസം മനസിലാക്കിയ ഡോക്ടര്‍മാരും നഴ്‌സുമാരും ശുഭകരമായ കാര്യങ്ങള്‍ പറഞ്ഞുതരുകയും ജീവിതത്തെ പോസറ്റീവായി സമീപിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ ജൂലൈ 13 ന് അസറുദ്ദീന്‍ രോഗവിമുക്തനായി ആശുപത്രി വിട്ടു.

മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന 50 ദിനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നാണ് അസറുദ്ദീന്‍ പറയുന്നത്. ‘നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെയാണ്. ഇവിടെ കൃത്യമായ ബോധവല്‍കരണവും രോഗിപരിചരണവുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ സ്ഥിതി വ്യത്യസ്തമാണ്.” എന്ന്് അസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

രോഗം മൂര്‍ച്ഛിച്ച് നില്ക്കുമ്പോഴും അവിടുത്തുകാര്‍ ഇതിനെകുറിച്ച് ബോധവാന്മാര്‍ അല്ല എന്നതാണ് ദു:ഖകരമായ വസ്തുത. നാം കാരണം മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.വ്യക്തി ശുചിത്വം പാലിച്ചും മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചു വേണം കോവിഡിനെതിരെ പടപെരുതാന്‍. കോവിഡ് നിസ്സാരകാരനെല്ലാന്നാണ് സമീപകാല സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുന്നത്. അതി്‌നാല്‍ കര്‍ശനമായ ജാഗ്രത കൂടിയേ തീരുവെന്ന്’ അസറു

Exit mobile version