എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; കുത്തിവെപ്പ് നല്‍കിയ നാല്‍പ്പതോളം കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി

കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാല്‍പ്പതോളം കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അതേ ദിവസം അവര്‍ നാല്‍പ്പതോളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും. നഴ്സിന്റെ ഭര്‍ത്താവിനും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

Exit mobile version