നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരുവുള്ളൂ എന്ന്, നിയമപരമായി മുന്നോട്ട് പോയ്‌ക്കോളൂ; അശ്ലീല പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് മകനെതിരെ രംഗത്തെത്തിയ ട്രാന്‍സ് വുമണ്‍ സീമ വിനീതിനോട് മാല പാര്‍വതി

കൊച്ചി: സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശവും നടത്തിയെന്നാരോപിച്ച് മകനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ ട്രാന്‍സ് വുമണ്‍ സീമ വിനീതിന് മറുപടിയുമായി നടി മാല പാര്‍വതി രംഗത്ത്. നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാന്‍ സാധ്യതയൊള്ളു എന്നാണ് അവര്‍ പറയുന്നത്. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് തന്റെ പക്ഷമെന്ന് മാല പാര്‍വതി പറഞ്ഞു.

അനന്ത കൃഷ്ണന്‍ 2107 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു സീമാ വിനീതിന്റെ ആരോപണം. എന്നാല്‍ സംഭവം പുറത്തുവന്നതിന് പിന്നാലെ മകന് വേണ്ടി മാല പാര്‍വതി സീമ വിനീതിനോട് മാപ്പ് ചോദിച്ചിരുന്നു.

എന്നാല്‍ മാല പാര്‍വതി തന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ലെന്നായിരുന്നു സീമയുടെ പക്ഷം. നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു എന്ന് സീമ വിനീത് ഫേസ്ബുക്കിലൂടെ മാല പാര്‍വതിക്ക് മറുപടി നല്‍കുകയും ചെയ്തു.

ഇതിന് പിന്നാലെ സംഭവം പോലീസില്‍ അറിയിച്ചിട്ടുണ്ടെന്ന് മാല പാര്‍വതി അറിയിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.നിയമപരമായി. നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോള്‍ തന്നെ പോലീസില്‍ അറിയിച്ചുവെന്ന് മാല പാര്‍വതി പറഞ്ഞു.

നേരില്‍ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതില്‍ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാന്‍ സാധ്യതയൊള്ളു എന്നും അറിയിച്ചുവെന്നും നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം താന്‍ പ്രതികരിച്ചതില്ലെന്നും മാല പാര്‍വതി വ്യക്തമാക്കി.

സീമ ലൈവ് വന്നു. ഇന്നിപ്പോള്‍ ചാറ്റൂള്‍പ്പെടെ ഷെയര്‍ ചെയ്തിരിക്കുന്നു. എന്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം അവന്‍ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എന്റെ പക്ഷം – മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Exit mobile version