ആശങ്ക ഒഴിഞ്ഞു; കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച കോഴിക്കോട് അഴിയൂര്‍ സ്വദേശിക്ക് കൊവിഡില്ല. സ്രവ പരിശോധന ഫലം നെഗറ്റീവാണ്. ഷാര്‍ജയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സിപി ഹാഷിം ഇന്നലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ ഇദ്ദേഹത്തെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലാണെന്നത് മറച്ചുവച്ചായിരുന്നു ചികില്‍സ തേടിയത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതെസമയം രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാരടക്കം നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥ ഒഴിവായി.

Exit mobile version