ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായി കാണുന്നു, പികെ ശശിക്ക് നല്‍കിയത് ഗൗരവമായ ശിക്ഷ: സീതാറാം യെച്ചൂരി

സംസ്ഥാന സമിതിയുടെ നടപടി അംഗീകാരത്തിനായി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും

ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെയുളള നടപടി ഗൗരവമായ ശിക്ഷയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലൈംഗിക ആരോപണങ്ങളെ സിപിഎം ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമിതിയാണ് പികെ ശശിക്ക് എതിരായ കമ്മീഷനെ നിയമിച്ചതെന്നും ആറു മാസത്തേക്കുള്ള സസ്പെന്‍ഷന്‍ ഗൗരവമേറിയ ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയുടെ നടപടി അംഗീകാരത്തിനായി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും. അപ്പോള്‍ എന്തു തീരുമാനം കേന്ദ്ര കമ്മിറ്റി എടുക്കുമെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Exit mobile version