കടം എഴുതി തള്ളിയത്രേ, മോഡിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്, തള്ളലും പിന്നെ എഴുതിതള്ളലും മാത്രമാണ് മോഡിജിയുടെ പ്രധാന പരിപാടികള്‍, പൊതുപണം തുടര്‍ന്നും ചോരും; മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

തിരുവനന്തപുരം; മോഡി സര്‍ക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്. വന്‍തുക വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികളായ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോഡി സര്‍ക്കാര്‍ എഴുതി തള്ളിയതായി വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് മോഡിക്കെതിരെ രൂക്ഷ പരിഹാസം ഉയര്‍ത്തി എംബി രാജേഷ് രംഗത്തെത്തിയത്.

പ്രധാനമന്ത്രി ചോക്‌സി ഭായ് എന്നു വിളിച്ച് ആശ്ലേഷിച്ച രംഗം ഓര്‍ക്കുന്നില്ലേ? മരുമകന്‍ നീരവ് മോദിക്കൊപ്പം ബാങ്കുകളെ പറ്റിച്ച് നാടുവിട്ട തട്ടിപ്പുകാരനായ അതേ മെഹുല്‍ ചോക്‌സി. അയാളുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5492 കോടി രൂപ എഴുതി തള്ളിയത്രേ! ഇതടക്കം 50 വന്‍ ബിസിനസുകാരുടെ 68607 കോടി രൂപയാണ് 2019 സെപ്റ്റംബര്‍ 30 വരെ എഴുതി തള്ളിയിരിക്കുന്നത്. മോഡിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞതെന്ന് എംബി രാജേഷ് ഫോസ്ബുക്കിലൂടെ പറയുന്നു.

വിവരാവകാശ നിയമപ്രകാരം സാകേത് ഗോഖലെ എന്ന ആര്‍ടിഐ ആക്ടിവിസ്റ്റിന് റിസര്‍വ്വ് ബാങ്ക് കൊടുത്ത മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ബാബാ രാംദേവിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ്, സൂം ഡെവലപ്പേഴ്‌സ് എന്നിവയുടെ 2000 കോടിയില്‍പരം കുടിശ്ശികയും എഴുതി തളളിയിട്ടുണ്ട്. രാംദേവിന്റെ യോഗാഭ്യാസത്തിന് രാജ്യം കൊടുക്കേണ്ട വില. രാംദേവിന്റെ അഭ്യാസം ഇനിയും തുടരും. പൊതുപണം തുടര്‍ന്നും ചോരും. ചോക്‌സിയുടേയും രാംദേവിന്റെയും കൂട്ടത്തില്‍ വിജയ് മല്യയുടെ ഒരു വായ്പയും എഴുതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രൈം ടൈമില്‍ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടില്ലെന്നുറപ്പുള്ള, ഒരു പക്ഷേ മാദ്ധ്യമങ്ങള്‍ മുക്കിയ ഇന്നത്തെ രണ്ടു സുപ്രധാന വാര്‍ത്തകള്‍ ഏതെല്ലാമാണെന്നറിയാമോ? ? ഒന്ന് മുംബൈയില്‍ നിന്ന് മറ്റൊന്ന് രാജ്യ തലസ്ഥാന നത്തു നിന്ന് .മെഹുല്‍ ചോക്‌സിയാണ് ഒന്നാമത്തേതിലെ വാര്‍ത്താ താരം. പ്രധാനമന്ത്രി ചോക്‌സി ഭായ് എന്നു വിളിച്ച് ആശ്ലേഷിച്ച രംഗം ഓര്‍ക്കുന്നില്ലേ? അതേ മെഹുല്‍ ചോക്‌സി. മരുമകന്‍ നീരവ് മോദിക്കൊപ്പം ബാങ്കുകളെ പറ്റിച്ച് നാടുവിട്ട തട്ടിപ്പുകാരന്‍.അയാളുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5492 കോടി രൂപ. എഴുതി തള്ളിയത്രേ! ഇതടക്കം 50 വന്‍ ബിസിനസുകാരുടെ 68607 കോടി രൂപയാണ് 2019 സെപ്റ്റംബര്‍ 30 വരെ എഴുതി തള്ളിയിരിക്കുന്നത്. മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?വിവരാവകാശ നിയമപ്രകാരം സാകേത് ഗോഖലെ എന്നRTI ആക്ടിവിസ്റ്റിന് റിസര്‍വ്വ് ബാങ്ക് കൊടുത്ത മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.ബാബാ രാംദേവിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ്, സൂം ഡെവലപ്പേഴ്‌സ് എന്നിവയുടെ 2000 കോടിയില്‍പരം കുടിശ്ശികയും എഴുതി തളളിയിട്ടുണ്ട്. രാംദേവിന്റെ യോഗാഭ്യാസത്തിന് രാജ്യം കൊടുക്കേണ്ട വില. രാംദേവിന്റെ അഭ്യാസം ഇനിയും തുടരും. പൊതുപണം തുടര്‍ന്നും ചോരും. ചോക്‌സിയുടേയും രാംദേവിന്റെയും കൂട്ടത്തില്‍ വിജയ് മല്യയുടെ ഒരു വായ്പയും എഴുതി തള്ളിയിട്ടുണ്ട്.ഞാന്‍ മുമ്പൊരിക്കല്‍ ഇവിടെ എഴുതിയതാണ് ,തള്ളലും പിന്നെ എഴുതിതള്ളലും മാത്രമാണ് മോദി ജിയുടെ പ്രധാന പരിപാടികള്‍ എന്ന് .ഇപ്പോഴോ?

കോവിഡിനെ നേരിടാന്‍ പണം കണ്ടെത്താന്‍ നല്ല ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 50 യുവ ഐ.ആര്‍.എസ്. ഓഫീസര്‍മാര്‍ ഉത്സാഹത്തോടെ പ്രധാനമന്ത്രി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു.നിര്‍ദ്ദേശങ്ങളടങ്ങിയ പ്രബന്ധം തയ്യാറാക്കി. ഒരു കോടി ക്കു മേല്‍ വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് മേല്‍ അധിക നികുതി, പത്തു ലക്ഷത്തിനു മേല്‍ നികുതി അടക്കേണ്ട വരുമാനമുള്ളവര്‍ക്ക് 4 ശതമാനം കോവിഡ് സെസ്, ദരിദ്രര്‍ക്ക് പ്രതിമാസം 5000 രൂ .നേരിട്ട് അക്കൗണ്ടിലേക്ക് പണം കൈമാറ്റം എന്നിവയെല്ലാമായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. പ്രബന്ധത്തിന്റെ പേര് FOR CE. ഫലമോ? ഈ 50 പേര്‍ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു! ഇനി ഇതു പോലെ സമ്പന്നരെ നോവിക്കുന്ന ആശയങ്ങളുമായി ചാടിപ്പുറപ്പെടാന്‍ ഒരുത്തനും ധൈര്യം വരരുത്. പ്രധാനമന്ത്രി പലതും പറയും. ഉള്ളിലിരുപ്പ് മനസ്സിലാക്കാതെ ഉത്സാഹം കാണിച്ചാല്‍ ഇതായിരിക്കും അനുഭവം. പെട്രോള്‍-ഡീസല്‍ നികുതി കൂട്ടണമെന്നോ മറ്റോ ഉള്ള നല്ല നല്ല ആശയങ്ങള്‍ വെച്ചിരുന്നെങ്കിലോ? പട്ടും വളയും കിട്ടിയേനെ.
വാല്‍ക്കഷ്ണം: കേരളത്തില്‍ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് 15 മിനിറ്റ് താമസിച്ചതിന് പ്രൈം ടൈമില്‍ ഉറഞ്ഞു തുള്ളിയവര്‍ക്ക് ഇതൊക്കെ എന്ത്?

Exit mobile version