വിഷുവിന് മുന്‍പായി മുഴുവന്‍ നെല്ലും സംഭരിക്കും; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം; വിഷുവിന് മുന്‍പായി മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ പാടങ്ങളിലെ മുഴുവന്‍ നെല്ലും വിഷുവിന് മുന്‍പായി കൊയ്ത് സംഭരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നെല്ല് കൊയ്യുന്നതും സംഭരിക്കുന്നതും അവശ്യ സേവനമായി കണക്കാക്കി മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, ലോഡിങ് നടത്തുന്ന ലോറികളുടെ ഡ്രൈവര്‍മാര്‍, മറ്റു ജില്ലകളിലെ മില്ലുകളിലേക്ക് നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, വെയിങ് ബ്രിഡ്ജ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള സഞ്ചാര അനുമതി നല്‍കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഏകദേശം 20 ശതമാനം നെല്ലു മാത്രമാണ് ഇനി പാടങ്ങളില്‍ കൊയ്യാനായി അവശേഷിക്കുന്നത്. ജില്ലയില്‍ 15 മില്ലുകളാണ് നിലവില്‍ നെല്ലുസംഭരണം നടത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള 28 മില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റു ജില്ലകളില്‍ നിന്നും നെല്ല് സംഭരണത്തിനായി വാഹനങ്ങള്‍ എത്താത്തതാണ് പ്രധാന പ്രശ്‌നം.

ഇത് പരിഹരിക്കുന്നതിനായി വാഹനങ്ങള്‍ക്ക് ജില്ലയിലേക്ക് കടക്കാനുള്ള സാഹചര്യം ഒരുക്കും. കൂടാതെ ജില്ലയിലെ മില്ലുകളുടെ പരമാവധി സംഭരണശേഷി അനുസരിച്ച് നെല്ല് സംഭരിക്കാനുള്ള അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. 150000 മെട്രിക് ടണ്‍ നെല്ല് ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 42,000 മെട്രിക് ടണ്‍ നെല്ല് കൊയ്ത്തിനു ശേഷം സപ്ലൈകോ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കൊയ്ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലായ സാഹചര്യം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

ജില്ലയിലെ പാടങ്ങളിലെ മുഴുവന്‍ നെല്ലും വിഷുവിന് മുന്‍പായി കൊയ്ത് സംഭരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നെല്ല് കൊയ്യുന്നതും സംഭരിക്കുന്നതും അവശ്യ സേവനമായി കണക്കാക്കി മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, ലോഡിങ് നടത്തുന്ന ലോറികളുടെ ഡ്രൈവര്‍മാര്‍, മറ്റു ജില്ലകളിലെ മില്ലുകളിലേക്ക് നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, വെയിങ് ബ്രിഡ്ജ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള സഞ്ചാര അനുമതി നല്‍കാനുള്ള നടപടിയും സ്വീകരിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വരേണ്ട കൊയ്ത്ത് യന്ത്രം ഓപ്പറേറ്റര്‍മാര്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി അതത് സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തും. വെയ്ബ്രിഡ്ജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.

ഏകദേശം 20 ശതമാനം നെല്ലു മാത്രമാണ് ഇനി പാടങ്ങളില്‍ കൊയ്യാനായി അവശേഷിക്കുന്നത്. ജില്ലയില്‍ 15 മില്ലുകളാണ് നിലവില്‍ നെല്ലുസംഭരണം നടത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള 28 മില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റു ജില്ലകളില്‍ നിന്നും നെല്ല് സംഭരണത്തിനായി വാഹനങ്ങള്‍ എത്താത്തതാണ് പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കുന്നതിനായി വാഹനങ്ങള്‍ക്ക് ജില്ലയിലേക്ക് കടക്കാനുള്ള സാഹചര്യം ഒരുക്കും. കൂടാതെ ജില്ലയിലെ മില്ലുകളുടെ പരമാവധി സംഭരണശേഷി അനുസരിച്ച് നെല്ല് സംഭരിക്കാനുള്ള അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. 150000 മെട്രിക് ടണ്‍ നെല്ല് ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 42,000 മെട്രിക് ടണ്‍ നെല്ല് കൊയ്ത്തിനു ശേഷം സപ്ലൈകോ സംഭരിച്ചിട്ടുണ്ട്.

യോഗത്തില്‍ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി പങ്കെടുത്തു. കെ.വി വിജയദാസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ ഡി എം ടി വിജയന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, മില്ലുടമകള്‍, പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Exit mobile version